നിക്കോൾ/ വിഡിയോ സ്ക്രീൻഷോട്ട് 
Life

ഭിത്തി കണ്ടാൽ അകത്താക്കും, സുഹൃത്തുക്കളും ബന്ധുക്കളും വീട്ടിൽ കയറ്റില്ല; അസാധാരണ ശീലവുമായി യുവതി

വീടിന്റെ ഭിത്തികളുടെ പലഭാഗവും നിക്കോൾ ഭക്ഷണമാക്കിയിരിക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

സാധാരണമെന്ന് തോന്നുന്ന രുചിയും മണലുമൊക്കെ ഇഷ്ടപ്പെടുന്ന പലരെ കുറിച്ചും നമ്മൾ നേരത്തെ കേട്ടിട്ടുണ്ട്. അത്തരത്തിൽ ഒരു കഥയാണ് മിഷിഗൺ സ്വദേശിനിയായ 28കാരി നിക്കോളിന്റേത്. ഉണങ്ങിയ ഭിത്തി പൊളിച്ച് കഴിക്കുന്നതാണ് നിക്കോളിന് ഇഷ്ടം. ഈ ഇഷ്ടം അൽപം കടന്നു പോയി എന്നാണ് നിക്കോളിന്റെ വീടു കാണുന്നവർ പറയുന്നത്. വീടിന്റെ ഭിത്തികളുടെ പലഭാഗവും നിക്കോൾ ഭക്ഷണമാക്കിയിരിക്കുകയാണ്. 

ഒൻപതു വർഷം മുൻപാണ് താൻ ഈ ശീലം ആരംഭിച്ചെന്ന് നിക്കോൾ പറയുന്നു. അന്ന് ഭിത്തിയുടെ മണം ഇഷ്ടപ്പെട്ട് ആദ്യം ഒരു രസത്തിന് കഴിച്ചു തുടങ്ങിയതാണ്. എന്നാൽ ഇപ്പോൾ താൻ ആ ശീലത്തോട് അടിമപ്പെട്ടിരിക്കുന്നുവെന്നും നിക്കോൾ പറയുന്നു. നിക്കോളിന്റെ വീട് നിറയെ ഇത്തരത്തിൽ തുരന്നു വെച്ചിരിക്കുകയാണ്. സ്വന്തം വീട് മാത്രമല്ല, ചെല്ലുന്ന വീടുകളിലും ഇത്തരത്തിൽ ഭിത്തി പൊളിച്ചു കഴിക്കാൻ തുടങ്ങിയതോടെ സുഹൃത്തുക്കളും ബന്ധുക്കളും തന്നെ വീട്ടിൽ കയറ്റാതായെന്നും നിക്കോൾ പറയുന്നു. 

ഇതിനപ്പുറം ഈ ശീലം നിക്കോളിന്റെ ആരോഗ്യത്തിന് തന്നെ വെല്ലുവിളി ഉയർത്തുന്നതാണ്. കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ ദഹനപ്രക്രിയയ്ക്ക് യോജിച്ചവയല്ല. രാസവസ്തുക്കളുടെ സാന്നിധ്യം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ വേറെയും. ഇവ ശരീരത്തിനുള്ളിൽ ചെല്ലുന്നത് കാൻസറിന് വരെ കാരണമാകാം. ഇക്കാര്യങ്ങളൊക്കെ അറിയാമെങ്കിലും ശീലം ഉപേക്ഷിക്കാനാവില്ലെന്ന നിലപാടിലാണ് നിക്കോൾ.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

SCROLL FOR NEXT