220 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസറിന്റെ കാൽപ്പാട്/ ചിത്രം: ഇൻസ്റ്റ​ഗ്രാം 
Life

22 കോടി വർഷങ്ങൾ പഴക്കമുള്ള ദിനോസറിന്റെ കാൽപ്പാട്; കണ്ടെത്തിയത് നാല് വയസുകാരി 

ബ്രിട്ടനിൽ ഒരു ദശാബ്ദത്തിനിടെ കണ്ടെത്തിയതിൽ ഏറ്റവും കൃത്യതയുള്ള അടയാളമാണ് ഇത്

Author : സമകാലിക മലയാളം ഡെസ്ക്

ചെറു പ്രായത്തിൽ ഒരു വൻ കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ലില്ലി വൈൽഡർ എന്ന നാല് വയസുകാരി. 220 ദശലക്ഷം വർഷങ്ങൾ പഴക്കംചെന്ന ദിനോസറിന്റെ കാൽപ്പാടുകളാണ് ലില്ലി തിരിച്ചറിഞ്ഞത്. ബ്രിട്ടനിൽ ഒരു ദശാബ്ദത്തിനിടെ കണ്ടെത്തിയതിൽ ഏറ്റവും കൃത്യതയുള്ള അടയാളമാണ് ഇത്.  22 കോടി വർഷങ്ങൾക്ക് മുമ്പ്  ദിനോസറുകൾ എങ്ങനെയാണ് നടന്നിരുന്നതെന്ന് ശാസ്ത്രജ്ഞർക്ക് കണ്ടെത്താനാകും. 

അച്ഛൻ റിച്ചാർഡിനൊപ്പം വെയിൽസ് കടൽത്തീരത്തു കൂടെ നടക്കുമ്പോഴാണ് ലില്ലി 10 സെന്റീമീറ്ററോളം നീളമുള്ള ഡിനോസറിന്റെ കാൽപാട് കണ്ടത്. ഇടൻതന്നെ കാര്യം അച്ഛനെ അറിയിച്ചു. പിന്നീട് ഇവിടെനിന്ന് പകർത്തിയ ചിത്രം വെയിൽസ് മ്യൂസിയത്തിന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചു. 

ഈ ശിലാദ്രവ്യം ഇവിടെനിന്ന് കാർഡിഫിലെ നാഷണൽ മ്യൂസിയത്തിലേക്ക് മാറ്റും. ദിനോസറിന്റെ കാലുകളുടെ യഥാർത്ഥ ഘടന, നഖത്തിന്റെ അടയാളം എന്നിവ വ്യക്തമായി മനസ്സിലാക്കാൻ ഇത് സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

SCROLL FOR NEXT