220 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസറിന്റെ കാൽപ്പാട്/ ചിത്രം: ഇൻസ്റ്റ​ഗ്രാം 
Life

22 കോടി വർഷങ്ങൾ പഴക്കമുള്ള ദിനോസറിന്റെ കാൽപ്പാട്; കണ്ടെത്തിയത് നാല് വയസുകാരി 

ബ്രിട്ടനിൽ ഒരു ദശാബ്ദത്തിനിടെ കണ്ടെത്തിയതിൽ ഏറ്റവും കൃത്യതയുള്ള അടയാളമാണ് ഇത്

സമകാലിക മലയാളം ഡെസ്ക്

ചെറു പ്രായത്തിൽ ഒരു വൻ കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ലില്ലി വൈൽഡർ എന്ന നാല് വയസുകാരി. 220 ദശലക്ഷം വർഷങ്ങൾ പഴക്കംചെന്ന ദിനോസറിന്റെ കാൽപ്പാടുകളാണ് ലില്ലി തിരിച്ചറിഞ്ഞത്. ബ്രിട്ടനിൽ ഒരു ദശാബ്ദത്തിനിടെ കണ്ടെത്തിയതിൽ ഏറ്റവും കൃത്യതയുള്ള അടയാളമാണ് ഇത്.  22 കോടി വർഷങ്ങൾക്ക് മുമ്പ്  ദിനോസറുകൾ എങ്ങനെയാണ് നടന്നിരുന്നതെന്ന് ശാസ്ത്രജ്ഞർക്ക് കണ്ടെത്താനാകും. 

അച്ഛൻ റിച്ചാർഡിനൊപ്പം വെയിൽസ് കടൽത്തീരത്തു കൂടെ നടക്കുമ്പോഴാണ് ലില്ലി 10 സെന്റീമീറ്ററോളം നീളമുള്ള ഡിനോസറിന്റെ കാൽപാട് കണ്ടത്. ഇടൻതന്നെ കാര്യം അച്ഛനെ അറിയിച്ചു. പിന്നീട് ഇവിടെനിന്ന് പകർത്തിയ ചിത്രം വെയിൽസ് മ്യൂസിയത്തിന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചു. 

ഈ ശിലാദ്രവ്യം ഇവിടെനിന്ന് കാർഡിഫിലെ നാഷണൽ മ്യൂസിയത്തിലേക്ക് മാറ്റും. ദിനോസറിന്റെ കാലുകളുടെ യഥാർത്ഥ ഘടന, നഖത്തിന്റെ അടയാളം എന്നിവ വ്യക്തമായി മനസ്സിലാക്കാൻ ഇത് സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

SCROLL FOR NEXT