വരനും വധുവും  ഇന്‍സ്റ്റഗ്രാം
Life

സ്ത്രീധനത്തിന്റെ പേരിൽ വിവാഹം മുടങ്ങി; വധുവിനെയും കൊണ്ട് സ്കൂട്ടറിൽ ഒളിച്ചോടി വരൻ, കയ്യടിച്ച് സോഷ്യൽമീഡിയ

വിവാഹ വേഷത്തില്‍ തന്നെയാണ് വരനും വധുവും ഒളിച്ചോടിയത്

സമകാലിക മലയാളം ഡെസ്ക്

സ്ത്രീധനം ഇന്ത്യയിൽ നിരോധിക്കപ്പെതാണെങ്കിലും രാജ്യത്തിന്റെ പലഭാ​ഗങ്ങളിൽ ഇപ്പോഴും സ്ത്രീധനം കണക്കു പറഞ്ഞു ചോദിക്കുന്നവരുടെയും കൊടുക്കുന്നവരുടെയും എണ്ണം കുറവല്ല. സ്ത്രീധനത്തിന്റെ പേരിൽ ദുരിതം അനുഭവിക്കുന്ന, ജീവൻ നഷ്ടപ്പെടുത്തുന്ന നിരവധി സ്ത്രീകളുണ്ട്. എന്നാൽ അതിനിടയിൽ വ്യത്യസ്തമായ ഒരു കാഴ്ചയാണ് ഇപ്പോൾ ബനാറസിൽ നിന്നും പുറത്തുവരുന്നത്.

രാത്രി സ്കൂട്ടറിൽ വിവാഹ വേഷത്തിൽ യുവാവും യുവതിയും സഞ്ചരിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വീണ്ടും സ്ത്രീധനത്തെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. വിഡിയോയിൽ കാണുന്നത് വരനും വധുവുമാണ്. സ്ത്രീധനത്തിന്റെ പേരിൽ വീട്ടുകാർ വിവാഹം ഒഴിവാക്കിയപ്പോൾ വിവാഹ വേഷത്തിൽ തന്നെ വധുവിനെയും കൊണ്ട് വരൻ ഒളിച്ചോടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വിഡിയോ വൈറലായതോടെ യുവാവിനെ പ്രശംസിച്ച് നിരവധി ആളുകളാണ് രം​ഗത്തെത്തുന്നത്.

ഇന്ന് പല യുവാക്കളും വീട്ടുകാരുടെ വാക്കു കേട്ട് സ്ത്രീധനത്തിന്റെ പേരിൽ സ്നേഹിക്കുന്ന പെൺകുട്ടിയെ ഉപേക്ഷിക്കാറാണ് പതിവ്. എന്നാൽ ഈ യുവാവ് വ്യത്യസ്തനാണെന്നായിരുന്നു ഒരാള്‍ വിഡിയോയിൽ കമന്റു ചെയ്തത്. ഈ വീഡിയോയുടെ ആധികാരികതയെ കുറിച്ച് പൂർണമായ സ്ഥിരീകരണമില്ലെങ്കിലും സ്ത്രീധനത്തെ കുറിച്ചുള്ള ചർച്ച സോഷ്യൽമീഡിയയിൽ ചൂടുപിടിച്ചു കഴിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT