ചിത്രം: ഐഎഎൻഎസ് 
Life

രണ്ട് മണിക്കൂർ ഏറ്റുമുട്ടി വിഷപ്പാമ്പിനെ രണ്ട് കഷ്ണമാക്കി; പക്ഷെ ഷേരുവും കോകോയും ഇനിയില്ല 

ഏറ്റമുട്ടലിൽ ജയിച്ചെങ്കിലും അൽപസമയത്തിനകം രണ്ട് നായകളും ചത്തുവീണു

സമകാലിക മലയാളം ഡെസ്ക്

സ്വന്തം ജീവനേക്കാൾ ഉടമയെ സ്നേഹിക്കുന്നവരാണ് വളർത്തുനായ്ക്കൾ. യജമാനനോടുള്ള സ്നേഹവും വിശ്വാസവും പ്രകടമാക്കാൻ വിഷപ്പാമ്പിനോട് പടപൊരുതി രണ്ട് നായ്ക്കൾ സ്വന്തം ജീവൻ ത്യജിച്ച സംഭവമാണ് ഉത്തർപ്രദേശിലെ ജയ്റാംപുർ ഗ്രാമത്തിൽ നിന്നു പുറത്തുവരുന്നത്. ഡോക്ടർ രാജന്റെ വളർത്തു നായകളായ ഷേരുവും കോകോയുമാണ് പാമ്പുമായുള്ള ഏറ്റുമുട്ടലിനൊടുവിൽ കൊല്ലപ്പെട്ടത്.

നായ്ക്കൾ പതിവില്ലതെ കുരയ്ക്കുന്നത് കേട്ടതോടെയാണ് വാച്ച്മാനായ ഗുഡ്ഡു കാര്യം ശ്രദ്ധിച്ചത്. പ്രധാന വാതിലിലൂടെ മതിൽക്കെട്ടിനകത്തേക്ക് വിഷപ്പാമ്പ് കടന്നുവരികയായിരുന്നു. പാമ്പിനെ പ്രതിരോധിക്കാനാണ് നായ്ക്കൾ നിർത്താതെ കുരച്ചത്, പക്ഷെ പാമ്പ് പിൻമാറാൻ കൂട്ടാക്കിയില്ല. ഇതോടെ നായ്ക്കൾ പാമ്പിനെ ആക്രമിച്ചു, ഈ പോരാട്ടം രണ്ട് മണിക്കൂറോളമാണ് നീണ്ടത്.  ഒടുവിൽ ഷേരുവും കോകോയും പാമ്പിനെ രണ്ട് കഷ്ണമാക്കി. 

ഏറ്റുമുട്ടലിനിടയിൽ ഇരുവർക്കു പല തവണ കടിയേറ്റെങ്കിലും രണ്ടുപേരു പിന്മാറിയില്ല. നായ്ക്കളെ പിന്തിരിപ്പിക്കാനുള്ള വീട്ടുകാരുടെ ശ്രമവും ഫലംകണ്ടില്ല. സംഭവമറിഞ്ഞ് പ്രദേശവാസികളും ഓടിയെത്തി. ഒടുവിൽ പാമ്പിനെ കൊന്നശേഷമാണ് ഇരുവരും അടങ്ങിയത്. ഏറ്റമുട്ടലിൽ ജയിച്ചെങ്കിലും അൽപസമയത്തിനകം രണ്ട് നായകളും ചത്തുവീണു. 

ഷേരുവിന്റെയും കോകോയുടെയും വിയോ​ഗവുമായി പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നാണ് കുടുംബാം​ഗങ്ങളുടെ വാക്കുകൾ. അവരുടെ ത്യാ​ഗം ഒരിക്കലും മറക്കില്ലെന്നും ഡോക്ടർ രാജൻ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT