പ്രതീകാത്മക ചിത്രം 
Life

15 അടി നീളം; ഉടമയുടെ കഴുത്തിൽ ചുറ്റിവരിഞ്ഞ് ശ്വാസംമുട്ടിച്ച് കൂറ്റൻ പാമ്പ്; പൊലീസ് വെടിവച്ചു കൊന്നു

പാമ്പ് കഴുത്തിൽ ചുറ്റിയ നിലയിൽ തറയിൽ വീണുകിടക്കുകയായിരുന്നു ഇയാൾ

സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക്: 15 അടിയോളം നീളമുള്ള കൂറ്റൻ വളർത്തു പാമ്പ് ഉടമയുടെ കഴുത്തിൽ വരിഞ്ഞു മുറുക്കി ശ്വാസംമുട്ടിച്ചു. പിന്നാലെ പാമ്പിനെ പൊലീസ് വെടിവച്ച് കൊന്നു. അമേരിക്കയിലെ പെൻസിൽവാനിയയിലാണ് ദാരുണ സംഭവം. 28 വയസുള്ള ഉടമ കൂടിയായ യുവാവിനെയാണ് പാമ്പ് ആക്രമിച്ചത്. 

വീട്ടുകാർ വിവരമറിയിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് എത്തുമ്പോൾ ഹൃദയാഘാതം സംഭവിച്ച് യുവാവ് അബോധാവസ്ഥയിലായിരുന്നു. പാമ്പ് കഴുത്തിൽ ചുറ്റിയ നിലയിൽ തറയിൽ വീണുകിടക്കുകയായിരുന്നു ഇയാൾ. ജീവിതത്തിനും മരണത്തിനുമിടയിലായിരുന്ന യുവാവിനെ രക്ഷിക്കാനായി പൊലീസ് ഉടൻ തന്നെ പാമ്പിന്റെ തല ലക്ഷ്യമാക്കി വെടിവച്ചു. ഇതോടെ പാമ്പ് ഇയാളുടെ ശരീരത്തിലെ പിടിയയച്ചു. പാമ്പിന്റെ പിടിയിൽ നിന്ന് രക്ഷിച്ച യുവാവിന് ഉടൻതന്നെ വൈദ്യ സഹായവും ലഭ്യമാക്കി. 

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പൊലീസെത്തുമ്പോൾ അബോധാവസ്ഥയിൽ തറയിൽ കിടക്കുകയായിരുന്നു ഇയാൾ. കഴുത്തിൽ ചുറ്റിയിരുന്ന കൂറ്റൻ പാമ്പിന്റെ തല പുറത്തേക്ക് നീട്ടിപ്പിടിച്ചിരുന്നു. പാമ്പിനെ ഇയാളുടെ ശരീരത്തിൽ നിന്നു മാറ്റാൻ വെടിവയ്ക്കുകയല്ലാതെ മറ്റു മാർഗമുണ്ടായിരുന്നില്ല.  

ഏതിനത്തിൽപ്പെട്ട പാമ്പാണ് ഇയാളെ ആക്രമിച്ചതെന്ന് വ്യക്തമല്ല. മറ്റ് രണ്ട് പാമ്പുകളെക്കൂടി ഇവിടെ നിന്ന് കണ്ടെത്തി.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപ്- കാവ്യ രഹസ്യബന്ധം അറിഞ്ഞ് മഞ്ജു പൊട്ടിക്കരഞ്ഞു; ബന്ധം തുടരില്ലെന്ന് കാവ്യ ഉറപ്പു നല്‍കി

'30 കോടി നീ വെള്ളം ചേര്‍ത്തതല്ലേടാ'; പോസ്റ്റിന് താഴെ മുഴുവന്‍ തെറി, ലാലേട്ടനോട് പോസ്റ്റ് ഇടേണ്ടെന്ന് പറഞ്ഞു: തരുണ്‍ മൂര്‍ത്തി

ശ്വാസകോശ അർബുദം നേരത്തേ കണ്ടെത്താം, എഐ സഹായത്തോടെ രക്തപരിശോധന

വിമാനത്തിന്റെ ടയര്‍ പൊട്ടാന്‍ കാരണം ജിദ്ദയിലെ റണ്‍വേയില്‍ നിന്നുള്ള വസ്തു?, അന്വേഷണം

കിഫ്ബി മസാലബോണ്ട് കേസില്‍ ഇഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്ക് എതിരായ നോട്ടീസിന് ഹൈക്കോടതി സ്‌റ്റേ

SCROLL FOR NEXT