ഒരു കയ്യിൽ 16 പ്ലേറ്റ് ദോശയുമായി തൊഴിലാളി/ ചിത്രം സ്‌ക്രീൻഷോട്ട് 
Life

'ഇതൊരു ഒളിമ്പിക് ഇനമാക്കണം', ഒരു കയ്യിൽ 16 പ്ലേറ്റ് ദോശയുമായി വെയ്റ്റര്‍, കണ്ണ് തള്ളി സോഷ്യൽമീഡിയ - വിഡിയോ

കൈ പൊള്ളാതെ എങ്ങനെയാണ് ഇത്രയധികം പ്ലേറ്റുകൾ ബാലൻസ് ചെയ്യാൻ കഴിയുന്നതെന്നാണ് സോഷ്യൽമീഡിയയുടെ ചോദ്യം.

സമകാലിക മലയാളം ഡെസ്ക്

മൂഹമാധ്യമങ്ങളിലൂടെ മനുഷ്യരുടെ പലവിധത്തിലുള്ള കഴിവുകൾ കണ്ട് കണ്ണ് തള്ളാറുണ്ട്. ഒരു കോഫിഷോപ്പിലെ സാധാരണക്കാരനായ ഒരു തൊഴിലാളിയുടെ അത്തരത്തിലൊരു പ്രകടനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു കയ്യിൽ 16 പ്ലേറ്റ് ദോശ, ചൂടോടെ ചുട്ടെടുക്കുന്ന ദോശ ഓരോ പ്ലേറ്റ് നീട്ടി വാങ്ങി തന്റെ കയ്യിലേക്ക് അടുക്കിവെക്കുന്ന തൊഴിലാളി.

വീഡിയോ കണ്ട് അക്ഷരാർഥത്തിൽ ഞെട്ടിയിരിക്കുയാണ് സോഷ്യൽമീഡിയ. കൈ പൊള്ളാതെ എങ്ങനെയാണ് ഇത്രയധികം പ്ലേറ്റുകൾ ബാലൻസ് ചെയ്യാൻ കഴിയുന്നതെന്നാണ് സോഷ്യൽമീഡിയയുടെ ചോദ്യം. മഹേന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹേന്ദ്രയാണ് വീഡിയോ ട്വിറ്ററീലൂടെ പങ്കുവെച്ചത്. ഇതിനോടകം 1.5 മില്യൺ ആളുകളാണ് വീഡിയോ കണ്ടത്. 'വെയ്റ്റര്‍ പ്രൊഡക്റ്റിവിറ്റി' ഒരു ഒളിമ്പിക് ഇനം ആക്കിയാൽ ഇദ്ദേഹത്തിന് ഒരു ഗോൾഡ് മെഡൽ ഉറപ്പാണെന്നും ആനന്ദ് മഹേന്ദ്ര വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

കൈ പൊള്ളിക്കാതെ 16 പ്ലേറ്റും ബാലൻസ് ചെയ്യാനുള്ള ഫിസ്‌ക്‌സും തെർമോഡൈനാമിക്‌സും അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടെന്നായിരുന്നു വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റ്. ഓരോ പ്ലേറ്റിന്റെയും സെന്റർ ഓഫ് ഗ്രാവിറ്റി വ്യസ്തമാണ്. ഇദ്ദേഹം ജന്മനാ ഒരു എഞ്ചീനിയറാണെന്നാണ് അടുത്ത കമന്റ്. അങ്ങനെ അദ്ദേഹത്തെ പ്രശംസിച്ച് നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT