Life

ഇമാന്റെ ഭാരം കുറഞ്ഞിട്ടില്ല; ഡോക്ടര്‍മാര്‍ നുണ പറയുന്നതായി ഇമാന്റെ സഹോദരി

ഇമാന്റെ ആരോഗ്യനില മോശമാണെന്നും, ആശുപത്രിയില്‍ നിന്നും നല്ല ചികിത്സ ലഭിക്കുന്നില്ലെന്നും വീഡിയോയിലൂടെ ഇമാന്റെ സഹോദരി ആരോപിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലോകത്തിലെ ഏറ്റവും ഭാരമേറിയ വനിതയായി കണക്കാക്കപ്പെട്ടിരുന്ന ഇമാന്റെ ഭാരം മുംബൈയില്‍ നടത്തിയ ചികിത്സയിലൂടെ കുറഞ്ഞെന്ന വാര്‍ത്ത നിഷേധിച്ച് ഇമാന്റെ സഹോദരി. ഇമാന്റെ ഭാരം കുറഞ്ഞതുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരും ഡോക്ടര്‍മാരും കള്ളം പറയുകയാണെന്നാണ് ഇവരുടെ ആരോപണം. 

മുംബൈയിലെ സെയ്ഫി ആശുപത്രിയിലെ രണ്ട് മാസത്തെ ചികിത്സയിലൂടെ ഇമാന്റെ തൂക്കം 250 കിലോ കുറഞ്ഞെന്നായിരുന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നത്. ഇമാന്റെ ആരോഗ്യനില മോശമാണെന്നും, ആശുപത്രിയില്‍ നിന്നും നല്ല ചികിത്സയല്ല ലഭിക്കുന്നതെന്നും
വീഡിയോയിലൂടെ ഇമാന്റെ സഹോദരി ഷൈമ സെലീം ആരോപിക്കുന്നു. 

ഇന്ത്യയിലേക്ക് ചികിത്സയ്‌ക്കെത്തുമ്പോള്‍ 500 കിലോയായിരുന്നു ഇമാന്റെ തൂക്കം. ഏപ്രില്‍ 14ന്‌ ആശുപത്രിക്കുള്ളില്‍ നിന്നാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ഇമാന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്ന ഡോ മുഫാസല്‍ ലക്ഡാവാല നുണയനാണെന്നും വീഡിയോയിലൂടെ ഇമാന്റെ സഹോദരി ആരോപിക്കുന്നു. 

ഇമാന് സംസാരിക്കാന്‍ സാധിക്കുന്നില്ല. നീല നിറത്തിലാണ് അവളുടെ ശരീരമിപ്പോള്‍. ഇമാന് ഇപ്പോള്‍ അനങ്ങാന്‍ പോലും സാധിക്കുന്നില്ലെന്നും സഹോദരി വീഡിയോയില്‍ പറയുന്നു. 

എന്നാല്‍ ഇമാന്റെ സഹോദരിയുടെ ആരോപണങ്ങള്‍ ഡോക്ടര്‍ ലക്ഡാവാല തള്ളി. അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ ഇമാനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുമെന്നും, ചികിത്സയുമായി ബന്ധപ്പെട്ട ആരോപണങ്ങളെല്ലാം വേദനിപ്പിക്കുന്നതാണെന്നും ഡോക്ടര്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം