Life

ഇമാന്റെ ഭാരം കുറഞ്ഞിട്ടില്ല; ഡോക്ടര്‍മാര്‍ നുണ പറയുന്നതായി ഇമാന്റെ സഹോദരി

ഇമാന്റെ ആരോഗ്യനില മോശമാണെന്നും, ആശുപത്രിയില്‍ നിന്നും നല്ല ചികിത്സ ലഭിക്കുന്നില്ലെന്നും വീഡിയോയിലൂടെ ഇമാന്റെ സഹോദരി ആരോപിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലോകത്തിലെ ഏറ്റവും ഭാരമേറിയ വനിതയായി കണക്കാക്കപ്പെട്ടിരുന്ന ഇമാന്റെ ഭാരം മുംബൈയില്‍ നടത്തിയ ചികിത്സയിലൂടെ കുറഞ്ഞെന്ന വാര്‍ത്ത നിഷേധിച്ച് ഇമാന്റെ സഹോദരി. ഇമാന്റെ ഭാരം കുറഞ്ഞതുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരും ഡോക്ടര്‍മാരും കള്ളം പറയുകയാണെന്നാണ് ഇവരുടെ ആരോപണം. 

മുംബൈയിലെ സെയ്ഫി ആശുപത്രിയിലെ രണ്ട് മാസത്തെ ചികിത്സയിലൂടെ ഇമാന്റെ തൂക്കം 250 കിലോ കുറഞ്ഞെന്നായിരുന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നത്. ഇമാന്റെ ആരോഗ്യനില മോശമാണെന്നും, ആശുപത്രിയില്‍ നിന്നും നല്ല ചികിത്സയല്ല ലഭിക്കുന്നതെന്നും
വീഡിയോയിലൂടെ ഇമാന്റെ സഹോദരി ഷൈമ സെലീം ആരോപിക്കുന്നു. 

ഇന്ത്യയിലേക്ക് ചികിത്സയ്‌ക്കെത്തുമ്പോള്‍ 500 കിലോയായിരുന്നു ഇമാന്റെ തൂക്കം. ഏപ്രില്‍ 14ന്‌ ആശുപത്രിക്കുള്ളില്‍ നിന്നാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ഇമാന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്ന ഡോ മുഫാസല്‍ ലക്ഡാവാല നുണയനാണെന്നും വീഡിയോയിലൂടെ ഇമാന്റെ സഹോദരി ആരോപിക്കുന്നു. 

ഇമാന് സംസാരിക്കാന്‍ സാധിക്കുന്നില്ല. നീല നിറത്തിലാണ് അവളുടെ ശരീരമിപ്പോള്‍. ഇമാന് ഇപ്പോള്‍ അനങ്ങാന്‍ പോലും സാധിക്കുന്നില്ലെന്നും സഹോദരി വീഡിയോയില്‍ പറയുന്നു. 

എന്നാല്‍ ഇമാന്റെ സഹോദരിയുടെ ആരോപണങ്ങള്‍ ഡോക്ടര്‍ ലക്ഡാവാല തള്ളി. അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ ഇമാനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുമെന്നും, ചികിത്സയുമായി ബന്ധപ്പെട്ട ആരോപണങ്ങളെല്ലാം വേദനിപ്പിക്കുന്നതാണെന്നും ഡോക്ടര്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

SCROLL FOR NEXT