Life

ഉടമകള്‍ ഉപേക്ഷിച്ചതറിയാതെ വളര്‍ത്തുനായ; ബൈക്കിന് പിന്നാലെ കിലോമീറ്ററുകള്‍ ഓടി; ഈ കാഴ്ച ഹൃദയഭേദകം

വളര്‍ത്തുപട്ടിയെ ഉപേക്ഷിക്കുന്നതിന്റെയും യജമാനസ്‌നേഹത്താല്‍ പട്ടി പിന്നാലെ പോകുന്നതിന്റെയും ദൃശ്യങ്ങള്‍ ആരെയും നൊമ്പരപ്പെടുത്തും

Author : സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: വളര്‍ത്തുനായകള്‍ക്ക് ഉടമസ്ഥരോടുള്ള സ്‌നേഹത്തിന്റെ നിരവധി കഥകള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ കോവിഡ് കാലത്ത് ഹൃദയഭേദകമാണ് ഈ കാഴ്ച. ഒരു വളര്‍ത്തുനായ അനുഭവിച്ച ക്രൂരതയുടെ കഥയാണ് ഈ ചിത്രങ്ങള്‍ പറയുന്നത്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലെ ഫോട്ടോഗ്രാഫര്‍ കെകെ സുന്ദര്‍ എടുത്ത ചിത്രമാണിത്. വളര്‍ത്തുപട്ടിയെ ഉപേക്ഷിക്കുന്നതിന്റെയും യജമാനസ്‌നേഹത്താല്‍ പട്ടി പിന്നാലെ പോകുന്നതിന്റെയും ദൃശ്യങ്ങള്‍ ആരെയും നൊമ്പരപ്പെടുത്തും.

ഇന്നലെ തമിഴ്‌നാട്ടിലെ മധുരയ്ക്കടുത്താണ് സംഭവം. അച്ഛനും മകനും ചേര്‍ന്ന് ദീര്‍ഘകാലം വളര്‍ത്തിയ നായയെ ബൈക്കിലിരുത്തി സമീപത്തെ കുപ്പത്താട്ടിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഉപേക്ഷിച്ചത് അറിയാതെ നായ ബൈക്കിന് പിന്നാലെ ഏറെ നേരം ഓടിയെങ്കിലും തിരിഞ്ഞുനോക്കാന്‍ പോലും ഉടമകള്‍ തയ്യാറായില്ല. ഓടിത്തളര്‍ന്ന നായയ്ക്ക് പിന്നെ കുപ്പത്തൊട്ടി തന്നെ ശരണമായെന്ന് ഫോട്ടോഗ്രാഫര്‍ സുന്ദര്‍ പറയുന്നു.

ഫോട്ടോയില്‍ ബൈക്കിന്റെ നമ്പര്‍ പതിഞ്ഞതിനാല്‍ പൊലീസ് ഉടമയുടെ വീട്ടിലെത്തിയെങ്കിലും കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ നായയെ പേക്ഷിക്കുകയായിരുന്നു എന്നാണ് വീട്ടുകാരുടെ വാദം. കുറച്ചുകാലമായി നായയ്ക്ക് അസുഖമായിരുന്നെന്നും ഇവര്‍ പറയുന്നു. എന്നാല്‍  ഇപ്പോഴത്തെ സാഹചര്യത്തില്‍ വീട്ടുകാര്‍ക്കെതിരെ നടപടികളൊന്നും എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടമകളുടെ നടപടിയ്‌ക്കെതിരെ മൃഗസ്‌നേഹികളുടെ പ്രതിഷേധം ശക്തമാണ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം