Life

എല്ലാ മതങ്ങളെയും സ്വാഗതം ചെയ്ത് കീഴ്ത്തളി മഹാശിവക്ഷേത്രം

എല്ലാ മതങ്ങളെയും സ്വാഗതം ചെയ്ത് കീഴ്ത്തളി ശിവക്ഷേത്രം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ശിവക്ഷേത്രങ്ങളാല്‍ പ്രസിദ്ധമായ വരവൂര്‍ തളി ഗ്രാമത്തില്‍ തകര്‍ന്നടിഞ്ഞ ഒരു ക്ഷേത്രം കൂടി പുനരുദ്ധാരണത്തിന് ഒരുങ്ങുന്നു. തൃശൂര്‍ ജില്ലയിലെ തളി വില്ലേജില്‍ വരവൂര്‍ പഞ്ചായത്തിലാണ് ഈ ക്ഷേത്രം. വരുന്ന ശിവരാത്രക്ക്, അതായത് നാളെ തുറക്കുന്ന ഈ ക്ഷേത്രത്തില്‍ എല്ലാ മതക്കാര്‍ക്കും പ്രവേശിക്കാം എന്നതാണ് ഇതിന്റെ സവിശേഷത.

തളി-തിച്ചൂര്‍ റോഡിലെ അരയേക്കറോളം വരുന്ന പാടശേഖരത്തില്‍ കാടുപിടിച്ചു കിടക്കുന്ന ശിവലിംഗം ആരാധനായോഗ്യമാക്കിയാണ് ക്ഷേത്ര പുനരുദ്ധാരണം. ക്ഷേത്രത്തിന് വേണ്ടി സമീപത്തുള്ള കര്‍ഷകരെല്ലാം തങ്ങളുടെ കൃഷിയിടങ്ങള്‍ വിട്ടുകൊടുക്കുകയായിരുന്നു. രണ്ടു വര്‍ഷമായി പുനുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ആയിരുന്ന ഈ ക്ഷേത്രം മതത്തിന്റെ എല്ലാ വേലിക്കെട്ടുകളും തകര്‍ക്കുമെന്ന് പ്രതീക്ഷിക്കാം.

എഡി 900യിരത്തില്‍ നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്ന പുരാതനമായ 108 ശിവലലിംഗങ്ങളും പീഡങ്ങളുമാണ് കാടുപിടിച്ച് കിടക്കുന്നിടത്ത് വെച്ച് നളിച്ച് പോയത്. ഈ 108 ശിവലിംഗങ്ങളും ശിവന്റെ വ്യത്യസ്ത ഭാവങ്ങളിലും പേരിലുമുള്ളതാണ്. പുനര്‍നിര്‍മിക്കുന്ന ക്ഷേത്രത്തിനു ചുറ്റും 108 ശിവലിംഗങ്ങള്‍ പ്രതിഷ്ഠിക്കാനാണ് ആലോചന. തകര്‍ന്ന ക്ഷേത്രങ്ങളെല്ലാം പുനഃസ്ഥാപിക്കല്‍ പ്രയാസമായ സാഹചര്യത്തില്‍ പൂര്‍വകാല സ്മൃതി ഓര്‍മിപ്പിക്കുന്ന വിധം 108 ശിവലിംഗങ്ങളും പുനഃസ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗ്രാമം- ക്ഷേത്രസമിതി ജനറല്‍ കണ്‍വീനര്‍ വിപിന്‍ കൂടിയേടത്ത് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT