Life

ബ്രഷും സോപ്പും ഉപയോഗിച്ച് തുണി കഴുകുന്ന ചിമ്പാന്‍സി; 'ഇങ്ങനെയൊന്നിനെ കിട്ടിയാന്‍ കൊള്ളാമായിരുന്നു!'; വിഡിയോ

തന്റെ കൂടിനുള്ളില്‍ ഇരുന്ന് സോപ്പും ബ്രഷും ഉപയോഗിച്ച് ഒരു വെള്ളഷര്‍ട്ട് കഴുകുകയാണ് ചിമ്പാന്‍സി

സമകാലിക മലയാളം ഡെസ്ക്

നുഷ്യരെ അത്ഭുതപ്പെടുത്തിക്കൊണ്ടായിരിക്കും മൃഗങ്ങള്‍ പലകാര്യങ്ങളും ചെയ്യുന്നത്. നമ്മള്‍ ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങള്‍ വരെ ചെയ്ത് അവര്‍ നമ്മുടെ കണ്ണുതള്ളിക്കുക. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഒരു ചിമ്പാന്‍സിയുടെ തുണി തിരുമ്മലാണ്. തന്റെ കൂടിനുള്ളില്‍ ഇരുന്ന് സോപ്പും ബ്രഷും ഉപയോഗിച്ച് ഒരു വെള്ളഷര്‍ട്ട് കഴുകുകയാണ് ചിമ്പാന്‍സി. ചൈനയിലെ ഒരു മൃഗശാലയിലാണ് സംഭവം. 

ലെഹെ ലെഡു തീം പാര്‍ക്കിലെ 18 വയസുകാരനായ യുഹുയാണ് തുണി കഴുകി സോഷ്യല്‍ മീഡിയ താരമായിരിക്കുന്നത്. യുഹുയെ പരിചരിക്കുന്ന സു ചെയ്യുന്നതുകണ്ടാണ് അവന്‍ തുണികഴുകാന്‍ തുടങ്ങിയത്. എന്നും ചിമ്പാന്‍സിയുടെ മുന്നില്‍വെച്ചാണ് സു വസ്ത്രം കഴുകിയിരുന്നത്. ഇത് എന്നും യുഹുയ് നോക്കിനില്‍ക്കാറുണ്ട്. ഇവനെ പരീക്ഷിക്കുന്നതിന് വേണ്ടി സു ഒരു ഷര്‍ട്ടും സോപ്പും ബ്രഷും കൂട്ടിനുള്ളില്‍ വെക്കുകയായിരുന്നു. 

വസ്ത്രം അലക്കാന്‍ താന്‍ അവനെ പഠിപ്പിച്ചതല്ലെന്നും താന്‍ ചെയ്യുന്നത് അവന്‍ എന്നും നോക്കിനില്‍ക്കുമായിരുന്നു എന്നും സു പറയുന്നു. ഒരു ഷര്‍ട്ട് കിട്ടിയാല്‍ സ്വന്തമായി അവന്‍ കഴുകുമോ എന്ന് അറിയാന്‍ വേണ്ടിയാണ് താന്‍ ഷര്‍ട്ട് കൂട്ടില്‍ വെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കൂട്ടിനുള്ളില്‍ ബെയ്‌സനിലിട്ട് സോപ്പും തേച്ച് ഷര്‍ട്ട് കഴുകുന്ന ചിമ്പാന്‍സിയെയാണ് വിഡിയോയില്‍ കാണുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. ഇതിനോടകം ലക്ഷക്കണക്കിന് പേരാണ് വിഡിയോ കണ്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT