Life

മക്കള്‍ക്ക് കുടിക്കാന്‍ കൊക്കൊ കോള മാത്രം നല്‍കി: പിതാവ് ജയിലിലായി

കുറച്ച് ദിവസങ്ങളായി ഈ കുടുംബം ആഹാരമൊന്നും കഴിച്ചിരുന്നില്ല.

സമകാലിക മലയാളം ഡെസ്ക്

ഫ്രാന്‍സ്: കുഞ്ഞുങ്ങള്‍ക്ക് കുടിക്കാന്‍ കൊക്കൊ കോള മാത്രം നല്‍കിയ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്രാന്‍സിലെലിമോഗസില്‍ ആണ് സംഭവം. നാലും മൂന്നും വയസ് മാത്രം പ്രായമുള്ള ആണ്‍കുട്ടികളെയാണ് ഇയാള്‍ കോള മാത്രം നല്‍കി വളര്‍ത്തിയതെന്ന് കുട്ടികള്‍ക്ക് വേണ്ടി ഹാജരായ വക്കീല്‍ വ്യക്തമാക്കി.

അമിത മദ്യപാനിയായ ഇയാള്‍ക്ക് താന്‍ ചെയ്യുന്ന കാര്യത്തിന്റെ ഗൗരവം ഇതുവരെ മനസിലായിട്ട് കൂടിയില്ല. 'അദ്ദേഹത്തിന് വായിക്കാനോ എഴുതാനോ പോയിട്ട് കണക്ക് കൂട്ടാന്‍ പോലും അറിയില്ല'- ഇരകള്‍ക്ക് വേണ്ടി ഹാജരായ കരോള്‍ പാപോണ്‍ വ്യക്തമാക്കി.

കുറച്ച് ദിവസങ്ങളായി ഈ കുടുംബം ആഹാരമൊന്നും കഴിച്ചിരുന്നില്ല. അവര്‍ക്ക് ആകെ കിട്ടിയിരുന്നത് കുടിക്കാന്‍ കൊക്കൊ കോളയാണ്. ഇവര്‍ക്ക് ആഹാരമായി ആകെ ലഭിച്ചിരുന്നത് കേക്കുകളും കുക്കീസുകളുമാണ്. കുട്ടികള്‍ക്ക് ഇതുവരെ മാംസാഹാരവും പച്ചക്കറികളും എന്തെന്ന് പോലും അറിയില്ല. 

ഇത്രയും മോശമായ ആഹാരരീതി കാരണം മൂത്ത കുട്ടിയുടെ നാല് പല്ലുകളാണ് പറച്ച് കളഞ്ഞത്. രണ്ടാമത്തെ കുഞ്ഞ് ഇതുവരെ സംസാരിച്് തുടങ്ങിയിട്ടുമില്ല. ഇവരുടെ വീട്ടില്‍ ഫ്രിഡ്ജ് ഇല്ലായിരുന്നു. മാത്രമല്ല, കവര്‍ പോലുമില്ലാതെ ഒരു സാധാരണ പായയില്‍ ആണ് ഇവര്‍ ഉറങ്ങിയിരുന്നത്. 

താന്‍ സമ്പാദിക്കുന്ന പണമെല്ലാം ഇയാള്‍ മദ്യപാനത്തിന് വേണ്ടി മാത്രം ഉപയോഗിച്ചു. ഭാര്യയ്ക്കും മക്കള്‍ക്കും അവകാശപ്പെട്ട ആഹാരം പോലും നല്‍കാതെ അവരെ കഷ്ടപ്പെടുത്തിയതിന് ഇയാളെ കോടതി മൂന്നു മാസത്തേക്ക് ജയിലില്‍ അടച്ചിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഭാവന തന്നവരോട് നന്ദി പറയണം'; വാട്സ്ആപ് സന്ദേശം അയക്കാൻ അനുമതി തേടി സർക്കാർ ഹൈക്കോടതിയിൽ

'പബ്ലിക് സര്‍വീസില്‍ കഴിവുള്ള കൂടുതല്‍ യുവജനങ്ങൾ എത്താന്‍ സിസ്റ്റം പൊളിച്ചെഴുതണം; ലാറ്ററല്‍ എന്‍ട്രി വീണ്ടും കൊണ്ടുവരണം'- വിഡിയോ

കണ്ണന്റെ മുന്നിൽ ചിത്രയുടെ സ്വര മാധുര്യം; ഭക്തിയിൽ ആറാടി ​ഗുരുപവനപുരി

'വസന്തോത്സവം'; ഹോളിയുടെ ഐതിഹ്യമെന്ത്?, ഹോളിക ദഹനത്തിന്റെ പ്രാധാന്യം?, എന്തിന് നിറങ്ങള്‍ വാരിപ്പൂശുന്നു?

'മെസി- ലമീന്‍ യമാല്‍' പോരാട്ടം നടക്കില്ലേ? 'ഫൈനലിസിമ'യും അനിശ്ചിതത്വത്തിലാക്കി 'യുദ്ധം'

SCROLL FOR NEXT