Life

മൺഭരണിയിൽ അടച്ച് സ്വർണനാണയങ്ങൾ, 1,100 കൊല്ലം പഴക്കം; ഖനനത്തിലൂടെ പുറത്തെടുത്തു 

845 ഗ്രാം ഭാരമുള്ള 425 സ്വർണനാണയങ്ങളാണ് ഖനനത്തിലൂടെ പുറത്തെടുത്തത്

സമകാലിക മലയാളം ഡെസ്ക്

1,100 കൊല്ലം മുമ്പ് മൺഭരണിയിൽ അടച്ച് സൂക്ഷിച്ചതെന്ന് കരുതുന്ന സ്വർണനാണയങ്ങൾ ഇസ്രയേലിൽ കണ്ടെത്തി. 845 ഗ്രാം ഭാരമുള്ള 425 സ്വർണനാണയങ്ങളാണ് ഖനനത്തിലൂടെ പുറത്തെടുത്തത്. മധ്യ ഇസ്രയേലിൽനിന്നാണ് ഇസ്‌ലാമികകാലത്തിന്റെ പ്രാരംഭത്തിലേതെന്നു കരുതുന്ന ഈ നാണയങ്ങൾ കിട്ടിയത്. 

പ്രദേശവാസികളായ രണ്ട് യുവാക്കളാണ് നാണയങ്ങൾ ആദ്യം കണ്ടത്. തുടർന്ന് ഇവർ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഖനനത്തിനിടെ ആദ്യം കണ്ടപ്പോൾ നേരിയ ഇലകൾ പോലെയാണ് തോന്നിച്ചതെന്നും പിന്നീടാണ് സ്വർണമാണെന്ന് മനസ്സിലായതെന്നും ​ഗവേഷണ സംഘത്തിലുണ്ടായിരുന്നവർ പറഞ്ഞു. അതേസമയം ആരാണിത് സൂക്ഷിച്ചതെന്നോ എന്തുകൊണ്ടായിരിക്കാം ഇവിടെനിന്ന് എടുത്തുമാറ്റാഞ്ഞത് എന്നോ ഉള്ള വിവരങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. 

മൺഭരണിക്ക് ഇളക്കം തട്ടാതിരിക്കാനുള്ള സജ്ജീകരണങ്ങളോടെയാണ് ഇത് മണ്ണിനടിയിൽ സൂക്ഷിച്ചിരുന്നതെന്നും അതുകൊണ്ടുതന്നെ തിരിച്ചെടുക്കാമെന്ന പ്രതീക്ഷയോടെ തന്നെയായിരിക്കാം സ്ഥാപിച്ചതെന്നും ​ഗവേളകർ കരുതുന്നു. അന്നത്തെ കാലത്ത് ഒരു ആഡംബര വസതി വാങ്ങാനുള്ള മൂല്യം ഇവയ്ക്കുണ്ടാകുമെന്നാണ് പുരാവസ്തു ശാസ്ത്രജ്ഞർ പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗണേഷ് രാജിവെയ്ക്കുമോ?, മുഖ്യമന്ത്രിയെ കണ്ടേക്കും; ആരോപണം ആയുധമാക്കാന്‍ പ്രതിപക്ഷം

റോഡിനു കുറുകെ ചാടിയ കാട്ടുപൂച്ചയെ രക്ഷിക്കാൻ ഓട്ടോ വെട്ടിച്ചു; എതിരെ വന്ന ബസുമായി കൂട്ടിയിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം (വിഡിയോ)

ആറാട്ടെഴുന്നള്ളിയ ഗുരുവായൂരപ്പനെ നമിച്ച് ആയിരങ്ങള്‍; ഭക്തിനിറവില്‍ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാപനം

ഉള്ളിയിലെ 'നെഗറ്റീവ് എനര്‍ജി'യെ കുറിച്ച് പഠനം വേണം; ഹര്‍ജി തള്ളി സുപ്രീംകോടതി

​ഗണേഷ് പുറത്തേക്കോ? യുദ്ധം അവസാനിച്ചെന്ന് ട്രംപ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT