Life

രണ്ട് മാസം കൊണ്ട് 242 കിലോ കുറച്ചെങ്കിലും ഇമാന് ഇനി നടക്കാന്‍ സാധിക്കില്ല

രണ്ട് മാസം കൊണ്ട് 242 കിലോ കുറച്ചെങ്കിലും ലോകത്തിലെ ഏറ്റവും ഭാരമേറിയ യുവതിയായിരുന്ന ഇമാന് ഇനി നടക്കാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: രണ്ട് മാസത്തെ ചികിത്സ കൊണ്ട് ലോകത്തിലെ ഏറ്റവും ഭാരമേറിയ യുവതിയായിരുന്ന ഇമാന്റെ തൂക്കം 242 കിലോ കുറയ്ക്കാനായെന്ന വാര്‍ത്തയെ സന്തോഷത്തോടെയും അത്ഭുതത്തോടെയുമാണ് രാജ്യം കേട്ടത്. എന്നാല്‍ ഭാരം കുറയ്ക്കാനാകുമെങ്കിലും ഇമാന്‍ അഹ്മദ് എന്ന ഈജിപ്ത്യന്‍ യുവതിക്ക് ഒരിക്കലും നടക്കാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ ഇപ്പോള്‍ പറയുന്നത്. 

അമിത ഭാരത്തെ തുടര്‍ന്ന് തനിയെ എഴുന്നേറ്റിരിക്കാന്‍ കൂടിയ കഴിയാത്ത ഇമാന്‍ കഴിഞ്ഞ 25 വര്‍ഷമായി കിടപ്പിലാണ്. ഇന്ത്യയിലെ ചികിത്സയിലൂടെ നടക്കാന്‍ കഴിയുമെന്നായിരുന്നു ഇമാന്റേയും കുടുംബാംഗങ്ങളുടേയും പ്രതീക്ഷ.

ഇമാന്‍ ഇരിക്കാന്‍ സാധിക്കുമെന്നും തൈറോയിഡ് പരിതി സാധാരണ നിലയിലേക്കെത്തിയെന്നും ഇമാന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്ന മുഫാസല്‍ ലക്ഡാവാല പറഞ്ഞു. എന്നാല്‍ ഇമാന് ഒരിക്കലും നടക്കാന്‍ സാധിച്ചെന്നു വരില്ല. പതിനൊന്നാം വയസിലുണ്ടായ പക്ഷാഘാതത്തെ തുടര്‍ന്ന് ഇമാന്റെ കാലുകളുടെ വളര്‍ച്ച ഇല്ലാതായെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 25 വര്‍ഷം ഇമാന്‍ പൂര്‍ണമായും കിടപ്പിലായതോടെ കാലുകളുടെ അവസ്ഥ വീണ്ടും മോഷമാവുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കള്ളന്റെ ആത്മകഥയെന്നാണ് അതിന് പേരിടേണ്ടിയിരുന്നത്; ഇപി ജയരാജനെതിരെ ശോഭ സുരേന്ദ്രന്‍

പ്രേമലു ഇസ് നത്തിംഗ് ബട്ട് എ ജെന്‍സി നാടോടിക്കാറ്റ്; രാധയുടേയും രാംദാസിന്റേയും അതേ ജീവിതാസക്തികളാണ് റീനുവിനും സച്ചിനും

മാസംതോറും 9,250 രൂപ വരുമാനം; ഇതാ ഒരു സ്‌കീം

പാല്‍ വില കൂട്ടും, മില്‍മ പറഞ്ഞാല്‍ പരിഗണിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി

രഞ്ജി ട്രോഫി: കര്‍ണാടകക്കെതിരെ കേരളത്തിന് ഇന്നിങ്‌സ് തോല്‍വി

SCROLL FOR NEXT