Life

വിശ്വസാഹിത്യത്തില്‍ തലപുകയ്ക്കാം, അസംബന്ധ ചിന്തയില്‍ മലക്കംമറിയാം; വിഡിയോ ഗെയിമായി കാഫ്ക

കാഫ്കയുടെ കൃതികളെ പശ്ചാത്തലമാക്കിയുള്ള വിഡിയോ ഗെയിമിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

സമകാലിക മലയാളം ഡെസ്ക്

ആഗോള സാഹിത്യത്തെ പുതുക്കി പണിത ഫ്രാന്‍സ് കാഫ്ക ഒരു വിഡിയോ ഗെയിമായി എത്തുന്നു. കാഫ്കയുടെ ഏതെങ്കിലും നോവലോ അതിലെ കഥാപാത്രങ്ങളോ അല്ല ഗെയിമില്‍. കാഫ്കയുടെ സാഹിത്യത്തിലെ അസംബന്ധ ചിന്താധാരകളും കഥയിലെ അപ്രതീക്ഷിത വഴിത്തിരിവുകളും പ്രമേയമാക്കിയാണ് ബൗദ്ധിക ഗെയിം പുറത്തിറക്കിയിരിക്കുന്നത്. 

വര്‍ഷങ്ങളുടെ ശ്രമഫലമായി റഷ്യക്കാരനായ ഡെവലപ്പര്‍ ഡെനീസ് ഗലാനിന്‍ ആണ് ഗെയിം നിര്‍മിച്ചത്. സാഹിത്യ സൃഷ്ടികളില്‍ നിന്ന് വിഡിയോ ഗെയിം നിര്‍മിച്ച് നേരത്തെയും ശ്രദ്ധേയനാണ് ഗലാനിന്‍. ജര്‍മനിയിലെ ഡെഡാലിക് എന്റര്‍ടെയിന്‍മെന്റാണ് 'ഫ്രാന്‍സ് കാഫ്ക വിഡിയോ ഗെയിം' അവതരിപ്പിക്കുന്നത്. ട്രെയിലര്‍ ഏപ്രില്‍ ആറിന് പുറത്തിറങ്ങി. ട്രെയിലര്‍ കാണാം. 

കാഫ്കയുടെ 1926-ല്‍ പ്രസിദ്ധീകരിച്ച ദി കാസില്‍ എന്ന പ്രശസ്ത കൃതിയുടെ തുടക്കം പോലെ തന്നെയാണ് വിഡിയോ ഗെയിമും ആരംഭിക്കുന്നത്. കെ എന്ന നായകന്റെ യാത്രയാണത്. അന്തംവിട്ടുപോകുന്ന ഒരു കത്ത് ലഭിച്ചതിനെ തുടര്‍ന്നു ദുരൂഹതകളുടെ ചുരുളഴിക്കാനുള്ള യാത്രയാണ് ഗെയിം. കാഫ്കയുടെ പല നോവലുകളില്‍ നിന്നുള്ള കഥാപാത്രങ്ങളും കഥാ സന്ദര്‍ഭങ്ങളും കടന്നുവരുന്നുണ്ടെങ്കിലും ഗെയിം പുതിയൊരു കഥയാണ് സൃഷ്ടിക്കുന്നതെന്നാണ് സൃഷ്ടാക്കളുടെ അവകാശവാദം. ഗെയിം ഉപയോഗിക്കുന്ന ഓരോരുത്തരുടേയും ഭാവനയ്ക്കും ബുദ്ധിക്കും അനുസരിച്ചു പുതിയ കഥാ പശ്ചാത്തലങ്ങള്‍ ഉണ്ടാകുന്ന വിധത്തിലാണ് നിര്‍മിതി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

'കുറേ നേരം സംസാരിച്ചും പാടിയും ഇരുന്നപ്പോൾ കിട്ടിയ സന്തോഷത്തിന് അതിരുകളില്ല'; യേശുദാസിനൊപ്പം വിഷു ആഘോഷിച്ച് മനോജ് കെ ജയൻ

അമേരിക്ക- ഇറാന്‍ ചര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 1200 പോയിന്റ് കുതിച്ചു; രൂപയ്ക്കും നേട്ടം

ചരിത്രം കുറിക്കാൻ വനിതാ സംവരണ ഭേദഗതി ബിൽ;നാളെ ലോക്സഭയിൽ അവതരിപ്പിക്കും; മോദി സംസാരിക്കും

ഒറ്റയടിക്ക് 1040 രൂപ വര്‍ധിച്ചു; സ്വര്‍ണവില 1,14,000ലേക്ക്

SCROLL FOR NEXT