Life

സ്വന്തം മരണത്തെക്കുറിച്ച് ഹോക്കിങ്‌ പറഞ്ഞു; 'എനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്‌'

മരണം സംഭവിക്കുന്നതിന് മുന്‍പ് അദ്ദേഹത്തിന് ചെയ്തു തീര്‍ക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ബാക്കിയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

സ്റ്റീഫന്‍ ഹോക്കിങ്‌, ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ മനുഷ്യരില്‍ ഒരാള്‍. 21 വയസില്‍ കോളെജില്‍ തളര്‍ന്നു വീഴുമ്പോള്‍ ഹോക്കിങ്ങിന് ഡോക്റ്റര്‍മാര്‍ വിധിച്ചത് രണ്ട് വര്‍ഷമായിരുന്നു. എന്നാല്‍ എല്ലാം മറികടന്ന് 50 വര്‍ഷത്തില്‍ അധികമാണ് അദ്ദേഹം ജീവിച്ചത്. വൈദ്യശാസ്ത്രത്തിലെ അത്ഭുതമായി. 

മരണത്തെ മുന്നില്‍ കണ്ടുകൊണ്ടായിരുന്നു ഹോക്കിങ് ജീവിച്ചത്. അത് നിമിഷവും മരണം തന്നെ കീഴ്‌പ്പെടുത്തുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. വര്‍ഷങ്ങളായി രോഗത്തിനൊപ്പം ജീവിച്ചതുകൊണ്ട് വളരെ താത്വികമായ സമീപനമാണ് തന്റെ മരണത്തെക്കുറിച്ച് ഹോക്കിങ്ങിനുണ്ടായിരുന്നത്. മരണം സംഭവിക്കുന്നതിന് മുന്‍പ് അദ്ദേഹത്തിന് ചെയ്തു തീര്‍ക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ബാക്കിയായിരുന്നു. 

'മരണത്തെ പ്രതീക്ഷിച്ചാണ് കഴിഞ്ഞ 49 വര്‍ഷങ്ങള്‍ ഞാന്‍ ജീവിച്ചത്. മരിക്കാന്‍ എനിക്ക് ഭയമില്ല. എന്നാല്‍ പെട്ടെന്ന് മരിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്'. 2011 ല്‍ ദി ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. 

മരണാനന്തര ജീവിതം എന്നൊന്ന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തലച്ചോറ് ഒരു കംപ്യൂട്ടറിനെ പോലെയാണ് അതിന്റെ മറ്റ് ഭാഗങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍ അതും നില്‍ക്കും. ചീത്തയായ കംപ്യൂട്ടറുകള്‍ക്ക് സ്വര്‍ഗമോ മരണാനന്തര ജീവിതമോ ഇല്ല. ഇരുട്ടിനെ പേടിത്തുന്നവര്‍ക്കായുള്ള കെട്ടുകഥയാണിത്' - ഹോക്കിങ്‌ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി

​ഗർഭിണിയെ മർദ്ദിച്ച എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ, ഇഡി അപേക്ഷയിൽ ഇന്ന് വിധി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സഞ്ജുവിന് സാധ്യത; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ടി20 ഇന്ന്

വി ബി ജി റാം ജി തൊഴിലുറപ്പ് ബിൽ രാജ്യസഭയും പാസ്സാക്കി; പ്രതിഷേധിച്ച് സഭ വിട്ട് പ്രതിപക്ഷം

ജോലിയിൽ ഉയർച്ച നേടും,ധനകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം

SCROLL FOR NEXT