ഇരിങ്ങാലക്കുട: നിക്ഷേപ തുക തിരികെ ലഭിക്കാത്തതിനെ തുടർന്ന് ഇരിങ്ങാലക്കുട ടൗൺ അർബൻ സഹകരണ ബാങ്ക് നിക്ഷേപകർ നടത്തിവരുന്ന സമരം കൂടുതൽ ശക്തമാക്കാൻ തീരുമാനം. ഓണനാളിൽ പ്രതിഷേധത്തിന്റെ ഭാഗമായി നിക്ഷേപകർ പട്ടിണി സമരം സംഘടിപ്പിക്കും. വരും ദിവസങ്ങളിൽ സമരം ഇരിങ്ങാലക്കുട നഗരസഭാ ഓഫീസിലേക്ക് മാറ്റാനും നിക്ഷേപക കൂട്ടായ്മ തീരുമാനിച്ചു. തുടർച്ചയായി 36 വർഷം ബാങ്ക് ചെയർമാൻ പദവിയിലിരുന്ന കെപിസിസി സെക്രട്ടറിയും നിലവിലെ ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർമാനുമായ എംപി ജാക്‌സന്റെയും ഭരണസമിതി ഡയറക്ടർമാരുടെയും ജീവനക്കാരുടെയും അഴിമതി നിറഞ്ഞ ഭരണമാണ് ബാങ്കിന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് നിക്ഷേപകർ ആരോപിച്ചു
ബാങ്കിന്റെ പുനരുദ്ധാരണത്തിനായി കേന്ദ്ര-കേരള സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. സർക്കാരുകൾ ബാങ്കിന്റെ മൂലധന നിക്ഷേപത്തിൽ പങ്കാളികളായി സാധാരണക്കാരായ നിക്ഷേപകരുടെ പണം തിരികെ നൽകാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് പ്രധാന ആവശ്യം. നിക്ഷേപക സമരസമിതി ഭാരവാഹികളായ പ്രിൻസ് മാത്യു, ലിയോ പി. ആന്റോ, ജോസ് സി. കെ, അഡ്വ. ആന്റണി തെക്കേക്കര, സനോജ് മോഹൻ എന്നിവരാണ് വാര്‍ത്താസമ്മേളനത്തിൽ പങ്കെടുത്ത് ഭാവി സമരപരിപാടികൾ വിശദീകരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates