Poems

രതീഷ് പാണ്ടനാട് എഴുതിയ കവിത 'ഗറ്റപ്പ് & സ്റ്റാന്‍ഡപ്പ്'

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

രതീഷ് പാണ്ടനാട്

ഗറ്റപ്പ് & സ്റ്റാന്‍ഡപ്പ്

രതീഷ് പാണ്ടനാട്

രു കവിള്‍

ചോരയോ

കാതിലിറുങ്ങിക്കിടന്ന

തഴച്ചുറ്റോ

വാത്തലരാകാത്ത

നിലവിളികളോ

ഒതകാതെ പോയ

പ്രാക്കുകള്‍ക്കൊപ്പം

കുഴിമൂടിയ

പൊക്കിള്‍കൊടികളോ...

അവരവിടെ

കണ്ടേക്കാം...

ഒരു നെടുവീര്‍പ്പുപോലുമില്ലാത്ത

കാറ്റിന്റെ സഞ്ചി.

വെയിലിന്റെ തുരുമ്പിച്ച

സൂചി.

ഉഷ്ണത്തിന്റെ

തോണിപ്പന്തി...

ഓളം വെട്ടാത്ത

തോട്

അതില്‍

നീന്തലറിയാത്ത

മീനുകള്‍...

വശങ്ങളിലോട്ടോടുന്ന

ഞണ്ടുകളൊളിക്കും

ഒച്ചയുടെ

കാല്‍ക്കൊളമ്പുകള്‍...

വഴിയരുകിലുപേക്ഷിച്ച

പേടിയുടെ

കുഞ്ഞിനെ...

ഒക്കെയും

ഉപേക്ഷിച്ച നിലയില്‍

തന്നെ വേണം

മുറിവുകൊണ്ടടയാളമിട്ട

തലമുറയുടെ

കലണ്ടറെടുക്കണം,

മരിച്ചോരുടെ

ഇടമുറിയാതെകത്തുന്ന

പാട്ടുകള്‍...

ചൂഴ്ന്നെടുത്തിട്ടും

ഉറവയായ് കിനിയുന്ന

ചുട്ടനോട്ടത്തേല്‍

ഒരു തൊടം,

മൂര്‍ച്ചവെപ്പിച്ച

പണിക്കോപ്പു

മുഴുവന്‍

കീറിയുണങ്ങിയ

ഓര്‍മ്മ,

തഴമ്പുകള്‍ക്കിടയില്‍

ഉരഞ്ഞുപരക്കുന്ന

തുപ്പല്‍ മണം,

എല്ലാമെല്ലാമെടുത്തേക്കണം...

അറിവിന്റെ

കുന്നിറങ്ങുമ്പോള്‍

ഒന്നില്‍നിന്നും

തെളിഞ്ഞുപടര്‍ന്ന

ഒരായിരം പന്തത്തിന്റെ

വെളിച്ചമവരെ

വളയുമ്പോള്‍

മാത്രം

മനസ്സിലാകുന്ന

ഒന്നുണ്ട്

മണ്ണില്‍...

നേര്

ആമയെപ്പോലെ

ഇഴഞ്ഞിഴഞ്ഞ്

മുന്നിലെത്തുന്നതാണ്

ചരിത്രമെന്ന്...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ രാജ്യം വിട്ടു പോകാം' ; വാട്സ് ആപ്പിനോട് സുപ്രീം കോടതി

ചോദ്യങ്ങൾക്ക് മുന്നിൽ പതറി പാകിസ്ഥാൻ; ഐസിസി ബോർഡ് അംഗങ്ങളും പിന്തുണക്കില്ല, ബഹിഷ്കരണ നീക്കം ഉപേക്ഷിക്കുമോ?

ട്രംപിനെ പ്രീണിപ്പിക്കാന്‍ മോദി 'കീഴടങ്ങി'; ഇന്ത്യ-യുഎസ് കരാര്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ്

ചെലവ് 1.92 ലക്ഷം കോടി, പൂര്‍ത്തിയാകുക 12 വര്‍ഷം കൊണ്ട്; ആര്‍ആര്‍ടിഎസില്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി

എക്സിം ബാങ്കിൽ മാനേജ്മെന്റ് ട്രെയിനി ആകാം, ട്രെയിനിങ് കഴിഞ്ഞാൽ ഡെപ്യൂട്ടി മാനേജർ തസ്തികയിൽ നിയമനം, ഫെബ്രുവരി 15 വരെ ഓൺലൈനായി അപേക്ഷിക്കാം

SCROLL FOR NEXT