എംഎസ് ബനേഷ് 
Poems

'തേയില'- എം.എസ്. ബനേഷ് എഴുതിയ കവിത

കട്ടന്‍ചായ കുടിച്ചു നാംകാലില്‍ കാല്‍ കേറ്റിയിരുന്നു നാംഊതിയൂതിക്കുടിക്കുമ്പോള്‍ചായക്കോപ്പക്കൊടുങ്കാറ്റ്.

എം.എസ്. ബനേഷ്

ട്ടന്‍ചായ കുടിച്ചു നാം
കാലില്‍ കാല്‍ കേറ്റിയിരുന്നു നാം
ഊതിയൂതിക്കുടിക്കുമ്പോള്‍
ചായക്കോപ്പക്കൊടുങ്കാറ്റ്.

ആ കാറ്റില്‍ ഞാന്‍ ചൂഴുമോ
ചൂഴ്ന്നുചൂഴ്ന്നു മറയുമോ
അടിത്തട്ടിലെ ലായത്തില്‍
മണ്ണടിഞ്ഞു കിടക്കുമോ,

പൂര്‍വ്വസാഹോദര്യത്തിന്‍
പുണ്യബന്ധങ്ങളോര്‍ക്കുമോ
ഹ ഹ ഹാ, കടുംകാല്പനിക
ക്കാവ്യച്ചായ രുചിക്കുന്നു,

ചായ മോന്തിക്കുടിച്ചു നാം
മൂന്നാര്‍ ഭംഗികള്‍ തിരയുന്നു
ലായങ്ങള്‍ക്കു മുകളിലായ്
സുഖശീതത്തിന്‍ ഹിമപ്രാതല്‍.

ഹണിമൂണ്‍ വീണ്ടും കിട്ടിയാല്‍
തങ്ങാന്‍ തോന്നുന്ന ഹര്‍മ്യങ്ങള്‍.
മരിക്കുംമുന്‍പൊന്നു നുണയുവാന്‍
കൊതിപ്പിക്കും മഞ്ഞുഷെയ്ക്കുകള്‍.

വിഎസ് യയാതിയായെങ്കില്‍
വീണ്ടും യൗവ്വനം വന്നെങ്കില്‍
പൊളിച്ചടുക്കുവാന്‍ തോന്നിക്കും
ഉദ്ധൃതോത്തുംഗഹോട്ടലുകള്‍.

മരിച്ചവീട്ടിലെ കരച്ചിലിന്‍
അരികത്തായ് തന്നെയാളുന്ന
കട്ടന്‍ചായപ്പാത്രത്തിന്‍
തിളനിലയ്ക്കൊത്ത മാനസം

മണ്ണടിഞ്ഞു കിടക്കുന്നോര്‍
ക്കില്ല ചിതയിലെ വെളിച്ചങ്ങള്‍
അതില്‍ ചവുട്ടി നാം വീണ്ടും
തുടരും വിനോദയാത്രകള്‍.

ഹാ വിജിഗീഷു
മൃത്യുവിന്നാകും
ജീവിതത്തിന്‍
കൊടിപ്പടം
താ
ഴ്
ത്തു
വാ
ന്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമേരിക്കയില്‍ വെടിവയ്പ്: ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനി ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു, ഭീകരാക്രമണമെന്ന് സംശയം

'പഠിച്ചു മടുത്തിരിക്കുമ്പോള്‍, തോല്‍ക്കും എന്ന് ഭയന്നിരിക്കുമ്പോള്‍ ഒപ്പം നിന്ന ഒരു അച്ഛനും അമ്മയും'; കലക്ടറുടെ കുറിപ്പ് വൈറല്‍

ഇ-ഓട്ടോറിക്ഷ സബ്‌സിഡിക്ക് നാളെ മുതല്‍ അപേക്ഷിക്കാം; ആദ്യത്തെ 1000 പേര്‍ക്ക് ലഭിക്കും

ആര്‍എസ്എസിനെ പേടി, നേമത്തോടു മുഖം തിരിച്ച് മുതിര്‍ന്ന നേതാക്കള്‍; സ്ഥാനാര്‍ഥിയെ കിട്ടാതെ കോണ്‍ഗ്രസ്

'അയ് ശരി, അപ്പോ ആ സീനൊക്കെ അ‌ടിച്ചു മാറ്റിയതാണല്ലേ!'; 'ബീസ്റ്റിലെ' ഓപ്പണിങ് സീൻ കോപ്പിയടിയാണെന്ന് കണ്ടെത്തി സോഷ്യൽ മീഡിയ

SCROLL FOR NEXT