എംഎസ് ബനേഷ് 
Poems

'തേയില'- എം.എസ്. ബനേഷ് എഴുതിയ കവിത

കട്ടന്‍ചായ കുടിച്ചു നാംകാലില്‍ കാല്‍ കേറ്റിയിരുന്നു നാംഊതിയൂതിക്കുടിക്കുമ്പോള്‍ചായക്കോപ്പക്കൊടുങ്കാറ്റ്.

എം.എസ്. ബനേഷ്

ട്ടന്‍ചായ കുടിച്ചു നാം
കാലില്‍ കാല്‍ കേറ്റിയിരുന്നു നാം
ഊതിയൂതിക്കുടിക്കുമ്പോള്‍
ചായക്കോപ്പക്കൊടുങ്കാറ്റ്.

ആ കാറ്റില്‍ ഞാന്‍ ചൂഴുമോ
ചൂഴ്ന്നുചൂഴ്ന്നു മറയുമോ
അടിത്തട്ടിലെ ലായത്തില്‍
മണ്ണടിഞ്ഞു കിടക്കുമോ,

പൂര്‍വ്വസാഹോദര്യത്തിന്‍
പുണ്യബന്ധങ്ങളോര്‍ക്കുമോ
ഹ ഹ ഹാ, കടുംകാല്പനിക
ക്കാവ്യച്ചായ രുചിക്കുന്നു,

ചായ മോന്തിക്കുടിച്ചു നാം
മൂന്നാര്‍ ഭംഗികള്‍ തിരയുന്നു
ലായങ്ങള്‍ക്കു മുകളിലായ്
സുഖശീതത്തിന്‍ ഹിമപ്രാതല്‍.

ഹണിമൂണ്‍ വീണ്ടും കിട്ടിയാല്‍
തങ്ങാന്‍ തോന്നുന്ന ഹര്‍മ്യങ്ങള്‍.
മരിക്കുംമുന്‍പൊന്നു നുണയുവാന്‍
കൊതിപ്പിക്കും മഞ്ഞുഷെയ്ക്കുകള്‍.

വിഎസ് യയാതിയായെങ്കില്‍
വീണ്ടും യൗവ്വനം വന്നെങ്കില്‍
പൊളിച്ചടുക്കുവാന്‍ തോന്നിക്കും
ഉദ്ധൃതോത്തുംഗഹോട്ടലുകള്‍.

മരിച്ചവീട്ടിലെ കരച്ചിലിന്‍
അരികത്തായ് തന്നെയാളുന്ന
കട്ടന്‍ചായപ്പാത്രത്തിന്‍
തിളനിലയ്ക്കൊത്ത മാനസം

മണ്ണടിഞ്ഞു കിടക്കുന്നോര്‍
ക്കില്ല ചിതയിലെ വെളിച്ചങ്ങള്‍
അതില്‍ ചവുട്ടി നാം വീണ്ടും
തുടരും വിനോദയാത്രകള്‍.

ഹാ വിജിഗീഷു
മൃത്യുവിന്നാകും
ജീവിതത്തിന്‍
കൊടിപ്പടം
താ
ഴ്
ത്തു
വാ
ന്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാൽപ്പാറയിൽ വാഹനാപകടം; 9 മലയാളികൾക്ക് ദാരുണാന്ത്യം

മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ല; വനിത സംവരണ ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു

ഒടുവില്‍ കാമറൂണ്‍ ഗ്രീന്‍ രക്ഷകനായി! കെകെആര്‍ പൊരുതാവുന്ന സ്‌കോര്‍ ഉയര്‍ത്തി

ഐഐഐടി-സൂറത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ ഒഴിവ്, മെയ് 15 വരെ അപേക്ഷിക്കാം

വാല്‍പ്പാറ അപകടം; പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

SCROLL FOR NEXT