എംഎസ് ബനേഷ് 
Poems

'തേയില'- എം.എസ്. ബനേഷ് എഴുതിയ കവിത

കട്ടന്‍ചായ കുടിച്ചു നാംകാലില്‍ കാല്‍ കേറ്റിയിരുന്നു നാംഊതിയൂതിക്കുടിക്കുമ്പോള്‍ചായക്കോപ്പക്കൊടുങ്കാറ്റ്.

എം.എസ്. ബനേഷ്

ട്ടന്‍ചായ കുടിച്ചു നാം
കാലില്‍ കാല്‍ കേറ്റിയിരുന്നു നാം
ഊതിയൂതിക്കുടിക്കുമ്പോള്‍
ചായക്കോപ്പക്കൊടുങ്കാറ്റ്.

ആ കാറ്റില്‍ ഞാന്‍ ചൂഴുമോ
ചൂഴ്ന്നുചൂഴ്ന്നു മറയുമോ
അടിത്തട്ടിലെ ലായത്തില്‍
മണ്ണടിഞ്ഞു കിടക്കുമോ,

പൂര്‍വ്വസാഹോദര്യത്തിന്‍
പുണ്യബന്ധങ്ങളോര്‍ക്കുമോ
ഹ ഹ ഹാ, കടുംകാല്പനിക
ക്കാവ്യച്ചായ രുചിക്കുന്നു,

ചായ മോന്തിക്കുടിച്ചു നാം
മൂന്നാര്‍ ഭംഗികള്‍ തിരയുന്നു
ലായങ്ങള്‍ക്കു മുകളിലായ്
സുഖശീതത്തിന്‍ ഹിമപ്രാതല്‍.

ഹണിമൂണ്‍ വീണ്ടും കിട്ടിയാല്‍
തങ്ങാന്‍ തോന്നുന്ന ഹര്‍മ്യങ്ങള്‍.
മരിക്കുംമുന്‍പൊന്നു നുണയുവാന്‍
കൊതിപ്പിക്കും മഞ്ഞുഷെയ്ക്കുകള്‍.

വിഎസ് യയാതിയായെങ്കില്‍
വീണ്ടും യൗവ്വനം വന്നെങ്കില്‍
പൊളിച്ചടുക്കുവാന്‍ തോന്നിക്കും
ഉദ്ധൃതോത്തുംഗഹോട്ടലുകള്‍.

മരിച്ചവീട്ടിലെ കരച്ചിലിന്‍
അരികത്തായ് തന്നെയാളുന്ന
കട്ടന്‍ചായപ്പാത്രത്തിന്‍
തിളനിലയ്ക്കൊത്ത മാനസം

മണ്ണടിഞ്ഞു കിടക്കുന്നോര്‍
ക്കില്ല ചിതയിലെ വെളിച്ചങ്ങള്‍
അതില്‍ ചവുട്ടി നാം വീണ്ടും
തുടരും വിനോദയാത്രകള്‍.

ഹാ വിജിഗീഷു
മൃത്യുവിന്നാകും
ജീവിതത്തിന്‍
കൊടിപ്പടം
താ
ഴ്
ത്തു
വാ
ന്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ഠരര് രാജീവരുമായി അടുത്ത ബന്ധം, ശബരിമലയില്‍ പോറ്റി ശക്തനായത് തന്ത്രിയുടെ പിന്‍ബലത്തില്‍; കടകംപള്ളിയുമായും പരിചയം; പത്മകുമാറിന്റെ മൊഴി

ഉദ്യോഗസ്ഥരെ വെട്ടാന്‍ ശ്രമം, തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിര്‍ത്ത് പൊലീസ്

കാന്താരി ചില്ലറക്കാരിയല്ല; ആരോ​ഗ്യ ​ഗുണങ്ങൾ ഏറെ

'ഒരു മണിക്കൂറിന് എത്രയാണ് നിങ്ങളുടെ റേറ്റ്? എന്തും ചെയ്യാം, ഒരവസരം തരൂ'; വൈറലായതോടെ നേരിടേണ്ടി വരുന്നതിനെപ്പറ്റി ഗിരിജ

'ചില്ലിക്കാശു പോലുമില്ല, പിന്നെന്തിനാണ് വീട്ടില്‍ ഇത്ര കാമറകള്‍?; ഇനിയെങ്കിലും അല്‍പ്പം പണം സൂക്ഷിക്കണേ'; വീട്ടുടമസ്ഥന് കള്ളന്റെ കുറിപ്പ്

SCROLL FOR NEXT