Poems

'തുരുമ്പെടുപ്പ്'- ശ്രീകൃഷ്ണദാസ് മാത്തൂര്‍ എഴുതിയ കവിത

ഇരുമ്പിരുന്നു മടുക്കവേതുരുമ്പു പൂത്തു വസന്തമായ്.അകത്തെയഗാധ കടുപ്പംഅലിഞ്ഞുപോകും ഋതുവുമായ്

ശ്രീകൃഷ്ണദാസ് മാത്തൂര്‍

രുമ്പിരുന്നു മടുക്കവേ
തുരുമ്പു പൂത്തു വസന്തമായ്.
അകത്തെയഗാധ കടുപ്പം
അലിഞ്ഞുപോകും ഋതുവുമായ്.

ലോഹനാദം പതുക്കെയായ്
തുരുമ്പു സല്ലാപപ്പകര്‍ച്ചയില്‍
ഇരുന്നറിഞ്ഞുറച്ചു പോയ്
ഇരുമ്പിനും തുരുമ്പു ഭൂഷണം.

മഹാവനപ്പടര്‍പ്പു പോലെ
ഇലച്ചിലിന്‍ നൃത്തവശ്യത.
ചിതല്‍പ്രദക്ഷിണപ്പുറ്റു
തൊടുന്നപോല്‍ രാസവിസ്മയം. 
തുരുമ്പെടുത്തു പോകവേ
അമ്മയില്‍ മുങ്ങുമതേ സുഖം.

ഇരിഞ്ഞുപോം പദാര്‍ത്ഥത്തെ
ധ്യാനപുഷ്പമുരുമ്മുമത്ഭുതം.
ഇടയ്ക്കിടയ്ക്കീയെറിച്ചിലിന്‍
ഈര്‍പ്പമോടിരുന്നു പോകലും.
സാവധാനത്തുരുമ്പു ഭാഷണം
സാന്ത്വനത്തിന്‍ മറ്റൊരുന്മാദം.

മൂര്‍ച്ചവായില്‍ തുരുമ്പുപൂവിപ്ലവ
വസന്തചത്വരമുണര്‍ന്നിരിക്കെ
മറ്റു മുല്ലപ്പൂവിപ്ലവങ്ങളെന്ത്,
തുരുമ്പെടുക്കലനാദി വിപ്ലവം.
ഇരുമ്പുരുക്കിരമ്പമേ നിന്നില്‍
'തുരുമ്പുദിക്കട്ടെ', യിതെന്റെ
ഒരൊറ്റ പോംവഴി  പ്രാര്‍ത്ഥന.

ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി ചിരിയുടെ ഓര്‍മക്കൂട്ടില്‍; ശ്രീനിവാസന് വിട നല്‍കാന്‍ കേരളം; സംസ്‌കാരം രാവിലെ പത്തിന്

ശബരിമലയിലെ സ്വർണമാണെന്ന് അറിഞ്ഞു തന്നെ കൊള്ളയ്ക്ക് കൂട്ടു നിന്നു; ​ഗോവർദ്ധനേയും പങ്കജ് ഭണ്ഡാരിയേയും കസ്റ്റഡിയിൽ വാങ്ങും

ക്രിസ്മസിന് സാന്റ ഓഫര്‍; 280 ഉത്പന്നങ്ങള്‍ക്ക് പ്രത്യേക ഇളവുകള്‍; സപ്ലൈകോ ഫെയറുകള്‍ നാളെ മുതല്‍

തദ്ദേശ തെരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

പ്രണയിതാക്കൾക്ക് സന്തോഷകരമായ ദിവസം

SCROLL FOR NEXT