Poems

പക്ഷിത്തോറ്റം - ഉമാരാജീവിന്റെ കവിത 

കൈകാലുകള്‍ക്കിടയ്ക്കാണ്ആകാശം പതുങ്ങിയിരിക്കുന്നത്.

ഉമാ രാജീവ്


കൂര്‍ത്ത കൊക്കും
മൂര്‍ച്ചയുള്ള നഖങ്ങളും 
പുതയ്ക്കാനും പറക്കാനും കഴിവുള്ള
തൂവലുകളും ഒക്കെയുള്ള
പക്ഷിക്കുമീതെ
പച്ചമാംസം ഉരുക്കിയൊഴിച്ചാണ് 
മനുഷ്യനെ വാര്‍ക്കുന്നത്.

കൈകാലുകള്‍ക്കിടയ്ക്കാണ്
ആകാശം പതുങ്ങിയിരിക്കുന്നത്.

നെഞ്ചിന്‍ കുഴിയില്‍ ഒരാന്തലാണ് 
പറക്ക് പറക്ക് എന്ന ഉള്‍വിളിയും 
പോരൂ പോരൂ എന്ന പുറമൊഴിയും 
തുകലില്‍ കൊട്ടിപ്പാടുന്നത് 
അവിടെയാണ്

കണ്ണുകളും മൂക്കും 
ചുണ്ടുമൊന്നുമില്ല 
കൂര്‍പ്പിക്കല്‍ 
മാത്രമേയുള്ളൂ 
മുന്നോട്ട് എന്ന
മൂളക്കം മാത്രം 

ഇണ എന്ന സങ്കല്പമേയില്ല 
ഭൂമിയിലേക്ക് 
കാഷ്ഠവും ശുക്ലവും മുട്ടയും 
തട്ടിക്കുടഞ്ഞിട്ടു പോവാന്‍ 
ഒരു പോംവഴി വേണം 
അതിനു ഞാന്‍ മാത്രം പോര 
എന്ന ഒരു പോരായ്മ മാത്രമേയുള്ളു 

വേഗത്തിനൊപ്പം 
അനങ്ങിക്കൊണ്ടിരിക്കാന്‍,
പോക്കിടങ്ങളിലെല്ലാം
വഴിവെട്ടാന്‍
വെന്നിപ്പറകള്‍ക്കൊപ്പം  
സാക്ഷ്യം പറയാന്‍ 
കൂട്ടത്തില്‍പ്പെട്ട ഒന്നുവേണം

കൂട്ടുകാരോട് 
കഥ പറഞ്ഞു കൊടുക്കാന്‍
സ്വന്തം ഭാഷയില്‍ ചിലയ്ക്കുന്ന 
ഒന്നുവേണം എന്നേയുള്ളു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം, ആയിരത്തിന് 80 രൂപ ബോണസ്; അറിയാം എല്‍ഐസി അമൃത് ബാലിന്റെ ഫീച്ചറുകള്‍

കുടുംബവാഴ്ചയ്‌ക്കെതിരായ തരൂരിന്റെ വിമര്‍ശനം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി, പ്രകോപനം വേണ്ടെന്ന് മുന്നറിയിപ്പ്

ടൂത്ത് പേസ്റ്റ് ട്യൂബിന് അറ്റത്തെ ആ നിറമുള്ള ചതുരങ്ങൾ സൂചിപ്പിക്കുന്നത് എന്തിനെ?

'എന്റെ ഭര്‍ത്താവ് പാസ്റ്റര്‍ അല്ല; ഞങ്ങള്‍ അതിസമ്പന്നരല്ല, ഞാന്‍ അനുഭവിച്ച നട്ടുച്ചകളുടെ ചൂടൊന്നും നീയറിഞ്ഞിട്ടില്ല'

SCROLL FOR NEXT