Entertainment

17കാരിയായ മകളെ കൊന്ന് നടി ആത്മഹത്യ ചെയ്തു 

മാറാത്തി ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയയായ പ്രദ്‌ന്യാ കുറച്ചു നാളുകളായി വിഷാദത്തിലായിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മകളെ കൊലപ്പെടുത്തി മറാത്തി നടി പ്രദ്‌ന്യാ പാര്‍ക്കര്‍ ആത്മഹത്യ ചെയ്തു. മാറാത്തി ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയയായ പ്രദ്‌ന്യാ കുറച്ചു നാളുകളായി വിഷാദത്തിലായിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഭര്‍ത്താവാണ് പ്രദ്‌ന്യയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍ ശ്രുതിയുടെ ശരീരം കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു. മകളെ ശ്വാസം മുട്ടിച്ചു കൊന്നതിന് ശേഷം പ്രദ്‌ന്യ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. 

കുറച്ചു നാളുകളായി സീരിയലില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്ന പ്രദ്‌ന്യാ. ഭര്‍ത്താവിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായതിനാലും സീരിയല്‍ രംഗത്ത് അവസരം കുറഞ്ഞതിനാലും പ്രദ്‌ന്യ വിഷാദത്തിലായിരുന്നു. ഭര്‍ത്താവിന് മറ്റൊരു സ്ത്രിയുമായി ബന്ധമുണ്ടായിരുന്നുവെന്നും അത് പ്രദ്‌ന്യയെ മാനസികമായി ബാധിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സീരിയലുകള്‍ക്ക് പുറമെ ഏതാനും മറാത്തി ചിത്രങ്ങളില്‍ പ്രദ്‌ന്യ വേഷമിട്ടിട്ടുണ്ട്. എന്നാല്‍ ആ ചിത്രങ്ങളൊന്നും വെളിച്ചം കണ്ടില്ല. സാമ്പത്തിക പ്രശ്‌നങ്ങളാണ് നടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നു. അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ് കല്‍വ പോലീസ് സ്‌റ്റേഷന്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ശേഖര്‍ ബാഡ്‌ഗെ പറഞ്ഞു. പ്രദ്‌ന്യയുടെ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ അതിലെ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

SCROLL FOR NEXT