ബിനു അടിമാലി ആശുപത്രിയിൽ നിന്ന് ഇറങ്ങുന്നു/ വിഡിയോ സ്ക്രീൻഷോട്ട്, ബിനു അടിമാലി/ ഫെയ്സ്ബുക്ക് 
Entertainment

'ഞാൻ നടന്നല്ലേ കയറിയത്, കുഴപ്പമൊന്നുമില്ല'; ബിനു അടിമാലി ആശുപത്രി വിട്ടു, വിഡിയോ

തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞ താരം പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബിനു അടിമാലി ആശുപത്രി വിട്ടു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു താരം. തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞ താരം പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞു. 

‘എല്ലാവരും നന്നായി സപ്പോര്‍ട്ട് ചെയ്തു, എനിക്ക് വേണ്ടി പ്രാര്‍ഥിച്ചു. കുഴപ്പങ്ങളൊന്നുമില്ല. കാലിനൊന്നും ഒരു പ്രശ്നവുമില്ല. ഞാന്‍ ഇപ്പോള്‍ നടന്നല്ലേ കാറില്‍ കയറിയത്.- മാധ്യമങ്ങളോട് താരം പ്രതികരിച്ചു. സുധിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും അപകടത്തിൽ പരുക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം ബിനുവിനെ ഓപ്പറേഷന് വിധേയനാക്കിയിരുന്നു. 

ജൂൺ അഞ്ചിനു പുലർച്ചെ നാലരയോടെയാണ് താരങ്ങൾ സഞ്ചരിച്ചിരുന്ന വാഹനം പിക്കപ് വാനുമായി കൂട്ടിയിടിച്ചത്. സ്റ്റേജ്ഷോയ്ക്കു ശേഷം വടകരയിൽനിന്ന് എറണാകുളത്തേക്കു മടങ്ങുകയായിരുന്നു താരങ്ങൾ. തലയ്ക്കു പരുക്കേറ്റ സുധിയെ പെട്ടെന്നുതന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മഹേഷ് കുഞ്ഞുമോൻ ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചു വരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT