അല്ലു അർജുൻ 
Entertainment

റോമിൽ അവധി ആഘോഷിച്ച് അല്ലു അർജുനും കുടുംബവും

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിൽ ഒന്നാണ് പുഷ്പ 2.

സമകാലിക മലയാളം ഡെസ്ക്

പുഷ്പ 2 വിന്റെ തിരക്കുകളിലായിരുന്നു ഇതുവരെ അല്ലു അർജുൻ. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഓ​ഗസ്റ്റ് 15 നാണ് പ്രേക്ഷകരിലേക്കെത്തുക. ഇപ്പോഴിതാ തിരക്കുകളിൽ നിന്നെല്ലാം മാറി അവധിയാഘോഷങ്ങളിലാണ് അല്ലു അർജുൻ. ഭാര്യ സ്നേഹയ്ക്കും മക്കളായ അല്ലു അർഹാനും അയാനുമൊപ്പം ഇറ്റലിയിലാണ് അല്ലു അർജുന്റെ അവധിക്കാലം. അല്ലു അർജുനും മക്കൾക്കുമൊപ്പം കൊളോസിയം സന്ദർശിക്കുന്നതിന്റെ ചിത്രങ്ങൾ സ്നേഹ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

കുടുംബത്തോടൊപ്പമുള്ള ആഘോഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് സ്നേ​ഹ. 2011 ലാണ് അല്ലു അർജുനും സ്നേഹയും വിവാ​ഹിതരായത്. ഇരുവരുടേയും മകൾ അല്ലു അർഹയും സിനിമയിൽ അരങ്ങേറ്റം നടത്തിയിരുന്നു. 2021 ലായിരുന്നു പുഷ്പ ദ് റൈസ് തിയറ്ററുകളിലെത്തിയത്. ബോക്സോഫീസിൽ വൻ‌ വിജയമായിരുന്നു ചിത്രം നേടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായെത്തിയത്. നടൻ ഫഹദ് ഫാസിലും ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തി. അടുത്തിടെ പുഷ്പ 2 വിലെ രണ്ട് ​ഗാനങ്ങളും പുറത്തുവന്നിരുന്നു. സുനിൽ, റാവു രമേശ്, അനസൂയ ഭരദ്വാജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിലൊരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് റിലീസിനെത്തുക. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിൽ ഒന്നാണ് പുഷ്പ 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT