റിധിമ പണ്ഡിറ്റ് ഫെയ്സ്ബുക്ക്
Entertainment

ആരൊക്കെയോ കഥയുണ്ടാക്കുന്നതാണ്, ശുഭ്മാന്‍ ഗില്ലിനെ അറിയുകപോലുമില്ലെന്ന് റിധിമ

ഇത്തരം വാര്‍ത്തകളൊക്കെ ചിലരുടെ ഭാവനയാണ്. ആരോ കഥയുണ്ടാക്കുന്നു. അത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലിനെ വിവാഹം കഴിക്കുന്നത് ടെലിവിഷന്‍ താരം റിധിമ പണ്ഡിറ്റ് ആണെന്ന് അടുത്ത കാലത്തായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് റിധിമ. എന്നാല്‍ ശുഭ്മാന്‍ ഗില്ലിനെ വ്യക്തിപരമായി അറിയില്ലെന്നും റിധിമ വ്യക്തമാക്കിയിരിക്കുകയാണ്.

ഇത്തരം വാര്‍ത്തകളൊക്കെ ചിലരുടെ ഭാവനയാണ്. ആരോ കഥയുണ്ടാക്കുന്നു. അത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. എനിക്ക് ശുഭ്മാന്‍ ഗില്ലിനെ വ്യക്തിപരമായി അറിയില്ല. ഇത് പരിഹാസ്യമാണ്. എനിക്ക് രാവിലെ മുതല്‍ അഭിനന്ദന സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങി. ഈ ഗോസിപ്പ് നിഷേധിച്ച് ഞാന്‍ മടുത്തു. ഒടുവില്‍ ഇത് എന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ പോസ്റ്റ് ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. ഞാന്‍ അവിവാഹിതയാണ്. ഇത്തരം കിംവദന്തികള്‍ കാരണം സാധ്യതയുള്ള ആളുകള്‍ പോലും മുന്നോട്ടു വരില്ലെന്ന അവസ്ഥയാണ്. എനിക്ക് വിവാഹം കഴിച്ച് ജീവിക്കണമെന്നാണ് ആഗ്രഹമെന്നും നടി എക്‌സില്‍ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ കോളുകള്‍ ആണെന്നെ ഉണര്‍ത്തിയത്. അവര്‍ എന്റെ വിവാഹത്തെക്കുറിച്ച് ചോദിക്കാനാണ് വിളിക്കുന്നതെന്നും അത് സംഭവിച്ചിട്ടില്ലെന്നുമുള്ള സ്‌റ്റോറി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചെങ്കിലും പിന്നീട് അത് നീക്കം ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT