ഫയല്‍ ചിത്രം 
Entertainment

അന്ന് ചർച്ചിലിന്റെ പെയിന്റിംഗ് സ്വന്തമാക്കി, റെക്കോർഡ് തുകയ്ക്ക് വിറ്റ് ആഞ്ജലീന ജോളി  

51 കോടി രൂപയിലധികമാണ് ലേലത്തിൽ ചിത്രത്തിന് ലഭിച്ചത്

സമകാലിക മലയാളം ഡെസ്ക്

ഞ്ജലീന ജോളിയുടെ ഉടമസ്ഥതയിലുള്ള മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ പെയിന്റിംഗ് ലണ്ടനിൽ നടന്ന ലേലത്തിൽ വിറ്റു. റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ ലേലം നടന്നത്. 51 കോടി രൂപയിലധികമാണ് ലേലത്തിൽ ചിത്രത്തിന് ലഭിച്ചത്. 

രണ്ടാം ലോകമഹായുദ്ധസമയത്ത് മാരാകേഷിൽ വച്ച് വരച്ച കൊട്ടൗബിയ പള്ളി ടവറിന്റെ ചിത്രമാണ് ഇത്. ചർച്ചിലിന്റെ ഏറ്റവും പ്രധാനപ്പെട്ട സൃഷ്ടി എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. യുദ്ധനാളിൽ ചർച്ചിൽ വരച്ച ഏക ലാൻഡ്സ്കേപ്പ് ചിത്രവും ഇതാണ്. മുമ്പ് വിറ്റ വിൻസ്റ്റൺ ചർച്ചിലിന്റെ പെയിന്റിംഗുകളുടെ റെക്കോർഡ് മറികടന്നാണ് ഈ ലേലം. ഇതിനു മുമ്പ് നടന്ന ചർച്ചിൽ പെയിന്റിംഗിന്റെ ലേലത്തിൽ 1.8 മില്യൺ ഡോളറിൽ താഴെയായിരുന്നു വില ലഭിച്ചത്. 

2011ൽ ന്യൂ ഓർലിയൻസിൽ വച്ചു നടന്ന വിൽപനയിലാണ് നടി ആഞ്ജലീന ജോളി ഈ പെയിന്റിം​ഗ് സ്വന്തമാക്കിയത്. തിങ്കളാഴ്ച നടന്ന ലേലത്തിൽ 1.5 മുതൽ 2.5 മില്യൺ ഡോളർ വരെയാണ് വില പ്രതീക്ഷിച്ചിരുന്നതെങ്കിലും അതിവേ​ഗം കുതിച്ച ലേലത്തുക 7 മില്ല്യൺ ഡോളറിൽ എത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT