Manju Warrier ഫെയ്സ്ബുക്ക്
Entertainment

പുലർച്ചെ അഞ്ച് മണിക്ക് ബൈക്കിലെത്തും; ആലുവ മണപ്പുറത്ത് കുതിര സവാരി പഠിച്ച് മഞ്ജു വാര്യർ

ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള 'ലോറ' എന്ന പെണ്‍ കുതിരയിലാണ് താരം കുതിര സവാരി പഠിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആലുവ ശിവരാത്രി മണപ്പുറത്ത് കുതിര സവാരി പഠനം നടത്തി നടി മഞ്ജു വാര്യർ. ഒരു മാസത്തോളം നീണ്ട പരിശീലനമായിരുന്നു നടത്തിയത്. ആലുവ തോട്ടക്കാട്ടുകര ആലപ്പാട്ട് ജോര്‍ജ് ഡയസാണ് മഞ്ജുവിന് കുതിര സവാരിയിൽ പരിശീലനം നൽകിയത്. ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള 'ലോറ' എന്ന പെണ്‍ കുതിരയിലാണ് താരം കുതിര സവാരി പഠിച്ചത്.

പുലര്‍ച്ചെ അഞ്ച് മണിയോടെ മണപ്പുറത്ത് എത്തിയിരുന്ന മഞ്ജു എന്നും രണ്ട് മണിക്കൂറാണ് കുതിര സവാരി പരിശീലനം നടത്തിയത്. ഒരാഴ്ചയ്ക്കകം തന്നെ മഞ്ജു കുതിര സവാരി പഠിച്ചെടുത്തുവെന്ന് പരിശീലകൻ ജോർജ് പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളില്‍ ഒറ്റയ്ക്ക് സവാരി നടത്തി തുടങ്ങി.

മണപ്പുറത്ത് തിരക്കാകുന്നതിന് മുൻപ് നടി പഠനം കഴിഞ്ഞ് മടങ്ങും. എറണാകുളത്തെ ഫ്ലാറ്റില്‍ നിന്നുമാണ് ആലുവയില്‍ നടി എത്തിയിരുന്നത്. ജാക്കറ്റും തൊപ്പിയും ധരിച്ച് ബൈക്കില്‍ എത്തുന്ന മഞ്ജുവിനെ അധികം ആരും തിരിച്ചറിഞ്ഞിരുന്നില്ല. പരിശീലന ശേഷം ഓൾഡ് ദേശം റോഡിലെ കടകളിലെത്തിയായിരുന്നു ഭക്ഷണം.

ചലച്ചിത്രതാരങ്ങളായ സണ്ണി വെയിൻ, സിജു വിൽസൺ, നിർമാതാവ് ബിനീഷ് ചന്ദ്രൻ എന്നിവരും മഞ്ജുവിനൊപ്പം കുതിരസവാരി പഠിക്കാൻ മണപ്പുറത്ത് എത്തിയിരുന്നു. ആലുവ സ്വദേശി കൂടിയായ സിജു വിൽസൺ മുഖാന്തരമാണ് മഞ്ജു കുതിര സവാരി പഠനത്തിന് ജോർജിനെ സമീപിച്ചത്. അഭിനയത്തിനും നൃത്തത്തിനുമൊപ്പം ബൈക്ക് റൈഡിങും ഇഷ്ടപ്പെടുന്ന മഞ്ജു കുതിര സവാരിയിലും തിളങ്ങുമെന്നാണ് ആരാധകർ പറയുന്നത്.

Actress Manju Warrier trained in horse riding.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജനവികാരം സതീശനൊപ്പം, എംഎല്‍എമാര്‍ കെസിക്കൊപ്പം'; മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഇന്ന് നിർണായകം, പ്രഖ്യാപനം കാത്ത് കേരളം

12 കോടിയുടെ ഭാഗ്യശാലി ആര്?; വിഷു ബമ്പര്‍ നറുക്കെടുപ്പ് 23ന്

പോക്കറ്റ് കാലിയാകും! ചായയ്ക്ക് ഇനി 16 രൂപ, ഭക്ഷണ വിഭവങ്ങൾക്ക് കൂട്ടിയത് 30 രൂപ; കുതിച്ചുയർന്ന് ഹോട്ടൽ ഭക്ഷണ വില

എറണാകുളം റൂട്ടില്‍ ട്രെയിന്‍ നിയന്ത്രണം, ആലപ്പുഴ വഴിയോടുന്ന വിവിധ ട്രെയിനുകള്‍ കോട്ടയം വഴി; ക്രമീകരണം ഇങ്ങനെ

'മകൻ കഞ്ചാവ് കച്ചവടത്തിനൊക്കെ പോകുമ്പോൾ ഓർക്കണമായിരുന്നു; അവസരം കിട്ടിയപ്പോൾ ജനം വച്ചു താങ്ങി'

SCROLL FOR NEXT