ഓൾ വി ഇമാജിൻ ആസ് ലൈറ്റ് 
Entertainment

ക്രിട്ടിക്സ് ചോയ്സ് അവാർഡ്സ്: മികച്ച വിദേശഭാഷ ചിത്രത്തിനുള്ള നോമിനേഷൻ നേടി ഓൾ വി ഇമാജിൻ ആസ് ലൈറ്റ്

ഗോള്‍ഡന്‍ ഗ്ലോബില്‍ രണ്ടു നോമിനേഷനുകള്‍ നേടിയതിന് ശേഷമാണ് ക്രിട്ടിക്സ് ചോയ്സിലും ചിത്രം നാമനിർദേശം നേടിയിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: മുപ്പതാമത് ക്രിട്ടിക്സ് ചോയ്സ് അവാർഡ്സിൽ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള പുരസ്കാരത്തിനായി പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വി ഇമാജിൻ ആസ് ലൈറ്റ് നാമനിർദേശം നേടി. ജനുവരി 12 നാണ് പുരസ്കാര പ്രഖ്യാപനം. എമിലിയ പെരെസ് (ഫ്രാൻസ്), ഫ്ലോ (ലാത്വിയ), ക്നീകാപ്പ് (അയർലൻഡ്), ഐ ആം സ്റ്റിൽ ഹിയർ (ബ്രസീൽ), ദ് സീഡ് ഓഫ് ദ് സേക്രഡ് ഫിഗ് എന്നീ ചിത്രങ്ങളോടാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ് മത്സരിക്കുന്നത്.

ഗോള്‍ഡന്‍ ഗ്ലോബില്‍ രണ്ടു നോമിനേഷനുകള്‍ നേടിയതിന് ശേഷമാണ് ക്രിട്ടിക്സ് ചോയ്സിലും ചിത്രം നാമനിർദേശം നേടിയിരിക്കുന്നത്. മികച്ച സംവിധാനം, മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചലചിത്ര വിഭാഗങ്ങള്‍ ഉള്‍പ്പെടെ രണ്ട് നോമിനേഷനുകളാണ് ഗോള്‍ഡന്‍ ഗ്ലോബിൽ ചിത്രം നേടിയത്.

ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡും കാന്‍ ചലച്ചിത്രമേളയിലെ ഗ്രാന്‍ഡ് പ്രി ജേതാവ് കൂടിയായ പായല്‍ കപാഡിയയ്ക്കാണ്. മലയാളം- ഹിന്ദി ഭാഷയിൽ ഇറങ്ങിയ ചിത്രത്തിൽ മലയാളി താരങ്ങളായ കനി കുസൃതിയും ദിവ്യപ്രഭയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മുംബൈയിൽ ജോലി ചെയ്യുന്ന പ്രഭ, അനു എന്നീ മലയാളി നഴ്സുമാരുടെ കഥയാണ് ചിത്രം പറയുന്നത്. ഛായ കദം, ഹൃദു ഹാറൂൺ തുടങ്ങിയവരും പ്രധാനവേഷങ്ങളിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഛത്തീസ്ഗഡില്‍ സ്വകാര്യ വിമാനം മരക്കൊമ്പില്‍ ഇടിച്ച് തകര്‍ന്നുവീണു; പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

ഗള്‍ഫിലെ വിമാനയാത്ര പ്രതിസന്ധി; മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇല്ലാത്ത വര്‍ധന കേരളത്തിലേക്ക്; വ്യോമയാന മന്ത്രിക്ക് കത്തയച്ച് കാന്തപുരം

തൊഴിൽ സേവന ചട്ടങ്ങൾ ലംഘിച്ചു, സൗദിയിൽ 14 റിക്രൂട്ട്‌മെന്റ് ഓഫീസുകൾ അടച്ചുപൂട്ടി എച്ച് ആർ എസ് ഡി

''ഐപിഎൽ ക്ലബ് ഉടമകൾ 'കൂടോത്രം' ചെയ്യാറുണ്ട്''; തെളിവുകൾ പുറത്ത് വിടുമെന്ന് ലളിത് മോദി

ഗുസ്തി ഇതിഹാസം കെഡി ജാദവിന് 'പത്മവിഭൂഷണ്‍'; ഉടന്‍ തീരുമാനം എടുക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

SCROLL FOR NEXT