Ansiba ഇൻസ്റ്റ​ഗ്രാം
Entertainment

'എനിക്ക് നീതി കിട്ടിയില്ല, എന്റെ പരാതി കേള്‍ക്കാന്‍ പോലും തയ്യാറായില്ല'; ജനറല്‍ ബോഡിയില്‍ ആഞ്ഞടിച്ച് അന്‍സിബ

നീതി ലഭിക്കാത്തതിനാലാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചതെന്നും അന്‍സിബ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

താര സംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ആഞ്ഞടിച്ച് നടി അന്‍സിബ. എക്സിക്യൂട്ടീവ് കമ്മിറ്റി തന്റെ പരാതി കേള്‍ക്കാന്‍ തയ്യാറായില്ല. തനിക്ക് നീതി കിട്ടിയില്ലെന്നും ഗൂഢാലോചന നടന്നെന്നും അന്‍സിബ പറഞ്ഞു. നീതി ലഭിക്കാത്തതിനാലാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചതെന്നും അന്‍സിബ വ്യക്തമാക്കി.

അതേസമയം അമ്മയുടെ ഭരണ സിമിതിയിലെ എല്ലാ അംഗങ്ങളും രാജിവച്ചിരിക്കുകയാണ്. ഭരണ സമിതി പിരിച്ചു വിട്ടതിന് പിന്നാലെ അമ്മയിലെ അംഗത്വം തന്നെ രാജിവച്ചതായി നടി ശ്വേത മേനോന്‍ അറിയിച്ചു. തനിക്ക് വ്യക്തിത്വമുണ്ടെന്നും ആരുടേയും കളിപ്പാവ ആകാന്‍ തയ്യാറല്ലെന്നും ശ്വേത മേനോന്‍ പറഞ്ഞു. അജണ്ട വച്ച് താരങ്ങളെ പുറത്താക്കാന്‍ നീക്കം നടന്നതായും ശ്വേത ആരോപിച്ചു.

കുറ്റാരോപിതര്‍ സംഘടന തിരിച്ചു പിടിക്കുകയാണ് ചെയ്തതെന്നും ശ്വേത. പാവകളായിരുന്നെങ്കില്‍ മാത്രമേ ആ സംഘടന ഓടിക്കാന്‍ കഴിയുകയുള്ളൂ. തനിക്ക് പാവയായി തുടരാനാകില്ലെന്നും ശ്വേത പറഞ്ഞു. ജനറല്‍ ബോഡിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഭരണസമിതി രാജിവച്ചത്.പ്രസിഡന്റ് ശ്വേത മേനോന്‍, ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ ഉള്‍പ്പെടെ 13 അംഗ ഭരണസമിതിയാണ് രാജിവച്ചത്.

ചുമതലയേറ്റ് ഒരു വര്‍ഷം തികയുന്നതിന് മുന്‍പാണ് ഭരണസമിതിയുടെ രാജി. ജനറല്‍ ബോഡി യോഗത്തിനിടെ വേദിയില്‍ കയറി ശ്വേത രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. നിലവിലെ ഭരണസമിതി രാജിവച്ചതോടെ അഡ്‌ഹോക്ക് കമ്മിറ്റി ഭരണം മുന്നോട്ട് കൊണ്ടുപോകും. അവിശ്വാസ പ്രമേയം വന്നതിന് പിന്നാലെയാണ് ഭരണസമിതിയുടെ രാജി.

Ansiba Hassan lashes out at AMMA general body. Says she was not even heard.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാവയായി തുടരാന്‍ ഇല്ല, ഇന്നു മുതല്‍ 'അമ്മ'യില്‍ അംഗമല്ല; അജണ്ട വച്ച് പുറത്താക്കാന്‍ ശ്രമം നടന്നു; പൊട്ടിത്തെറിച്ച് ശ്വേത

ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് അവസാന മുന്നറിയിപ്പ്; ലഹരി വില്‍പനയ്ക്ക് ആംബുലന്‍സും; കര്‍ശന നടപടിയെന്ന് ആഭ്യന്തരമന്ത്രി

'എവിടെ, മുഹമ്മദ് സിറാജ്? എല്ലാ ടീമിലും ഹർഷിത് റാണ; എന്താണ് ഇതിന്റെയൊക്കെ മാനദണ്ഡം?'

ചിന്നക്കനാലിൽ വീണ്ടും വന്യമൃഗ ഭീതി; ഈട്ടിത്തേരിയിൽ പശുവിനെ കടുവ കൊന്ന് തിന്നു, കാൽപാടുകൾ സ്ഥിരീകരിച്ച് വനംവകുപ്പ്

നെടുങ്കണ്ടത്ത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മോഷണം; ജീപ്പിൽ ഫുൾ ടാങ്ക് അടിച്ചു പമ്പ് ജീവനക്കാരെ വെട്ടിച്ച 'ഉണ്ണിക്കുട്ടൻ' ഒടുവിൽ വലയിൽ