ശ്രേയസ് തന്‍പാഡെ/ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

'ഞാന്‍ മരിച്ചതാണ്, മിനിറ്റുകളോളം എന്റെ ഹൃദയം നിലച്ചു; ഇത് രണ്ടാം ജന്മം': ശ്രേയസ് തല്‍പാഡെ

'അവസാനത്തെ ഷൂട്ട് കഴിഞ്ഞപ്പോള്‍ ശ്വാസം കിട്ടാത്തതുപോലെ എനിക്ക് തോന്നി. എന്റെ ഇടത്തെ കയ്യിന് വേദന അനുഭവപ്പെട്ടു'

സമകാലിക മലയാളം ഡെസ്ക്

ഹൃദയാഘാതം  സംഭവിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ബോളിവുഡ് നടന്‍ ശ്രേയസ് തല്‍പാഡെ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. ഷൂട്ടിങ് കഴിഞ്ഞ വീട്ടിലേക്ക് തിരിച്ചെത്തിയ താരം കുഴഞ്ഞുവീഴുകയായിരുന്നു. ഇത് തന്റെ രണ്ടാം ജന്മമാണ് എന്ന് പറയുകയാണ് ശ്രേയസ്. 

എന്റെ ജീവിത്തില്‍ ആരിക്കലും ആശുപത്രിയില്‍ കിടന്നിട്ടില്ല. അതിനാല്‍ ആരോഗ്യം മോശമാകുന്നത് ശ്രദ്ധിച്ചില്ല. ആരോഗ്യത്തെ നിസ്സാരമായി കാണരുത്. ഇത്തരം അനുഭവം ജീവിതത്തേക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടു തന്നെ മാറും. ഞാന്‍ 16 വയസില്‍ നാടകം ചെയ്യാന്‍ തുടങ്ങിയതാണ്. 20ാം വയസില്‍ പ്രൊഫഷണല്‍ നടനായി. 28 വര്‍ഷമായി എന്റെ കരിയറിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കുടുംബങ്ങള്‍ക്കായി ചെലവഴിക്കാന്‍ സമയമുണ്ടെന്നാണ് നമ്മള്‍ കരുതുന്നത്. - ശ്രേയസ് പറഞ്ഞു. 

കഴിഞ്ഞ രണ്ടര വര്‍ഷമായി താന്‍ തുടര്‍ച്ചയായി ജോലി ചെയ്യുകയും യാത്ര ചെയ്യുകയുമായിരുന്നു. എന്നാല്‍, കഴിഞ്ഞ കുറച്ച് മാസങ്ങളായി, എനിക്ക് വളരെ ക്ഷീണം തോന്നി. ഇത് അല്‍പ്പം അസാധാരണമായിരുന്നു, പക്ഷേ ഞാന്‍ നിര്‍ത്താതെ ജോലി ചെയ്യുന്നതിനാല്‍, സാധാരണ തോന്നുന്ന ക്ഷീണമാണെന്നാണ് കരുതിയത്. ബ്ലഡ് ടെസ്റ്റുകള്‍ ഉള്‍പ്പടെയുള്ള പരിശോധനകള്‍ ഞാന്‍ നടത്തിയിരുന്നു. കൊളസ്‌ട്രോള്‍ കൂടുതലായതിനാല്‍ ഞാന്‍ മരുന്ന് എടുത്തിരുന്നു. - താരം കൂട്ടിച്ചേര്‍ത്തു. 

ഹൃദയാഘാതം സംഭവിച്ച ദിവസത്തേക്കുറിച്ചും താരം ഓര്‍ത്തെടുത്തു. വെല്‍കം ടു ദി ജംഗിളിന്റെ സെറ്റിലായിരുന്നു ഞാന്‍. സൈനിക പരിശീലന രംഗങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു. കയറില്‍ തൂങ്ങുന്നതും വെള്ളത്തില്‍ വീഴുന്നതുമെല്ലാമുണ്ടായിരുന്നു. വളരെ സുഖകരമായാണ് ഷൂട്ടിങ് മുന്നോട്ടുപോയത്. അവസാനത്തെ ഷൂട്ട് കഴിഞ്ഞപ്പോള്‍ ശ്വാസം കിട്ടാത്തതുപോലെ എനിക്ക് തോന്നി. എന്റെ ഇടത്തെ കയ്യിന് വേദന അനുഭവപ്പെട്ടു. ഒരു കണക്കിന് വാനിറ്റി വാനിലേക്ക് നടന്നെത്തി വസ്ത്രം മാറി. മസിലു കയറിയതാണ് എന്നാണ് കരുതിയത്. ആശുപത്രിയില്‍ പോകാമെന്നാണ് ആദ്യം കരുതിയത്. പിന്നീട് വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു.

എന്റെ ഭാര്യ ദീപ്തി ആ അവസ്ഥയില്‍ എന്നെ കണ്ടു. ആശുപത്രിയില്‍ എത്താറായപ്പോള്‍ എന്റെ ബോധം പോയി. അതൊരു ഹൃദയാഘാതമായിരുന്നു. കുറച്ചു മിനിറ്റുകള്‍ എന്റെ ഹൃദയം മിടിക്കുന്നുണ്ടായിരുന്നില്ല. ട്രാഫിക്കിലായതിനാല്‍ ദീപ്തിക്ക് കാറില്‍ നിന്ന് പുറത്തിറങ്ങാനായില്ല. എന്റെ മുകളിലൂടെ കയറി സഹായത്തിന് വിളിച്ചു. കുറച്ചാളുകള്‍ വന്ന് എന്നെ ഡോക്ടറുടെ അകത്തേക്ക് എത്തിച്ചു. സിപിആറും ഇലക്ട്രിക് ഷോക്കും തന്നു. അങ്ങനെയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ക്ലിനിക്കലി ഞാന്‍ മരിച്ചു. ശക്തമായ ഹൃദയാഘാതമാണ് എനിക്കുണ്ടായത്. ഇത് എന്റെ രണ്ടാം ജന്മമാണ്.
- ശ്രേയസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT