ശ്രീദേവിയും ബോണി കപൂറും/ ചിത്രം ഇൻസ്റ്റാ​ഗ്രാം 
Entertainment

'നീ പോയിട്ട് അഞ്ച് വർഷമാകുന്നു...' ഓർമ്മകൾ പങ്കുവെച്ച് ബോണി കപൂർ

ശ്രീദേവിയുടെ ഓർമ്മയിൽ ഭർത്താവും നിർമാതാവുമായ ബോണി കപൂർ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച ചിത്രം ശ്രദ്ധേയമാകുന്നു.

സമകാലിക മലയാളം ഡെസ്ക്

ന്ത്യൻ സിനിമയിൽ മറക്കാനാവാത്ത മുഖമാണ് നടി ശ്രീദേവിയുടേത്. ദുബായിൽ ഒരു കുടുംബച്ചടങ്ങിൽ പങ്കെടുക്കാൻ പോയ ശ്രീദേവി ഹോട്ടലിലെ ബാത്ത്റൂമില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. തികച്ചും അപ്രതീക്ഷിതമായി സംഭവിച്ച മരണം ആരാധകരെ ഞെട്ടിച്ചു. ഫെബ്രുവരി 24ന് ശ്രീദേവി വിട പറഞ്ഞിട്ട് അഞ്ച് വർഷം തികയുകയാണ്. ചരമവാർഷികത്തിന് മുന്നോടിയായി ഭർത്താവ് ബോണി കപൂർ പങ്കുവെച്ച ചിത്രവും കുറിപ്പും ശ്രദ്ധേയമാവുകയാണ്.

ശ്രീദേവിയുടെ ഒരു പേയ്‌ന്റിങ്ങാണ് ബോണി കപൂർ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. 'നീ ഞങ്ങളെ വിട്ടുപോയിട്ട് അഞ്ച് വർഷം പിന്നിടുന്നു. നിന്റെ സ്‌നേഹവും ഓർമകളുമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്. അത് എന്നും അങ്ങനെ തന്നെ നിലനിൽക്കും'. ഇതായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

ശ്രീദേവിയുടെ ഓർമ്മ പങ്കുവെച്ച് മക്കളായ ജാൻവിയും ഖുശിയും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടിരുന്നു. 'ഇന്നും ഞാൻ നിങ്ങൾക്ക് വേണ്ടി എല്ലായിടത്തും തിരയും. അമ്മ അഭിമാനിക്കാവുന്ന തരത്തിലേക്ക് ഞാൻ എത്തിയെന്നാണ് കരുതുന്നത്. ഞാൻ എവിടെ പോയാലും എന്ത് ചെയ്താലും അത് അവസാനം ചെന്നെത്തുക നിങ്ങളിലായിക്കും'. അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജാൻവി കുറിച്ചു. 2018 ൽ ഫെബ്രുവരി 24 ദുബായിയിൽ വെച്ചായിരുന്നു ശ്രീദേവിയുടെ മരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT