Dulquer Salmaan, Mammootty ഫെയ്സ്ബുക്ക്
Entertainment

'നിനക്ക് പെങ്ങളെ കെട്ടിച്ചുവിടണ്ട, വീട് വെക്കണ്ട, എനിക്ക് അങ്ങനല്ലായിരുന്നു'; മോശം സിനിമ ചെയ്യേണ്ടി വന്നതിനെപ്പറ്റി വാപ്പിച്ചി പറഞ്ഞത്

എനിക്ക് അത്തരം എക്‌സ്‌ക്യൂസുകളൊന്നും പറയാനില്ല.

സമകാലിക മലയാളം ഡെസ്ക്

പ്രിവിലേജുകളില്‍ നിന്നുമാണ് വരുന്നതെന്ന ബോധ്യം തനിക്കുണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍. തനിക്ക് തീരുമാനങ്ങളെടുക്കാന്‍ ധൈര്യം നല്‍കുന്നത് മാതാപിതാക്കള്‍ നല്‍കുന്ന സുരക്ഷിത്വമാണെന്നും താരം പറയുന്നു. സിനിമ വികടന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. മമ്മൂട്ടി തന്റെ പ്രിവിലേജിനെക്കുറിച്ച് പറഞ്ഞ് കളിയാക്കാറുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു.

''എന്റെ വാപ്പിച്ചിയും ഉമ്മയും നല്‍കിയിരിക്കുന്ന സുരക്ഷിത്വതവും ആ പശ്ചാത്തലവും കാരണം എനിക്ക് ധൈര്യമായി തീരുമാനങ്ങളെടുക്കാന്‍ സാധിക്കും. എപ്പോഴും നല്ല സിനിമകള്‍ ചെയ്യാനുള്ള ധൈര്യമുണ്ട്. വാപ്പച്ചി എപ്പോഴും എന്നെ കളിയാക്കും. നിനക്ക് പെങ്ങളുടെ കല്യാണത്തിനോ വീടു വെക്കാനോ പണമുണ്ടാക്കേണ്ടതില്ല. എനിക്ക് അതൊക്കെ ഉണ്ടായിരുന്നു. അതിനാല്‍ ചില മോശം സിനിമകളൊക്കെ ചെയ്യേണ്ടി വന്നിട്ടുണ്ട്. നിനക്ക് ആ എക്‌സ്‌ക്യൂസ് പറയാനില്ല എന്ന്.'' ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.

''സത്യമാണത്. എനിക്ക് അത്തരം എക്‌സ്‌ക്യൂസുകളൊന്നും പറയാനില്ല. മോശം സിനിമ ചെയ്താല്‍ എന്ത് ന്യായീകരണം പറയും? പ്രേക്ഷകരെ സംബന്ധിച്ച് ഞാന്‍ പ്രിവിലേജുകളില്‍ നിന്നുമാണ് വരുന്നത്. നല്ല സിനിമകളെ പിന്തുടര്‍ന്നാല്‍ നല്ല സിനിമ നമ്മളെ തേടി വരാന്‍ തുടങ്ങും. എന്റെ യാത്ര എനിക്ക് ഒരുപാടിഷ്ടമാണ്. അനുഗ്രഹീതനായിട്ടാണ് തോന്നുന്നത്. ഒരു സിനിമ തമിഴിലാണെങ്കില്‍ അടുത്തത് തെലുങ്കിലാകും. അടുത്തത് മലയാളത്തിലാകും''.

''അതിനാല്‍ എന്റെ ജീവിതം അത്രയും റിച്ച് ആയിരിക്കും. വളരെ വ്യത്യസ്തമായിരിക്കും. വ്യത്യസ്തമായ സംസ്‌കാരങ്ങളും ഭക്ഷണവുമെല്ലാം അനുഭവച്ചറിയാനാകും. അഭിനേതാക്കളെപ്പോലെ യാത്ര ചെയ്യാന്‍ സാധിക്കുന്നവര്‍ വേറെയുണ്ടാകില്ല. ഞാന്‍ ഇന്ത്യയുടെ നാല് ഭാഗത്തും പോയിട്ടുണ്ട്. നാഗാലാന്റില്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഗുജറാത്തില്‍ ഷൂട്ട് ചെയ്ത് വരികയാണ്. കാശ്മീരിലും രാമേശ്വരത്തിലും പോയിട്ടുണ്ട്. എല്ലാത്തിനും കാരണം സിനിമയാണ്'' എന്നാണ് ദുല്‍ഖര്‍ പറയുന്നത്.

കാന്തയാണ് ദുല്‍ഖറിന്റെ പുതിയ സിനിമ. സെല്‍വമണി സെല്‍വരാജ് ആണ് സിനിമയുടെ സംവിധാനം. ഭാഗ്യശ്രീ ബോര്‍സെ, സമുദ്രക്കനി, റാണ ദഗുബാട്ടി എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രം അന്‍പതുകളിലെ തമിഴ് സിനിമയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. സിനിമയുടെ നിര്‍മാണം ദുല്‍ഖറും റാണയും ചേര്‍ന്നാണ്.

Dulquer Salmaan recalls how Mammootty made him aware of his previlages.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തനിക്കു പറയാന്‍ പറ്റാത്തത് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കുന്നു; ചിലരെ മുന്നില്‍ നിര്‍ത്തി വര്‍ഗീയതയുണ്ടാക്കാന്‍ ശ്രമം'

വടക്കാഞ്ചേരി കോഴ: ആരുമായും ഡീല്‍ ഇല്ല, വോട്ട് ചെയ്തത് അബദ്ധത്തിലെന്ന് ജാഫര്‍, അഭയം തേടി പൊലീസ് സ്റ്റേഷനില്‍

വെള്ളാപ്പള്ളി അല്ല എൽഡിഎഫ്, മുന്നണിക്ക് മാർക്കിടാൻ ആരെയും ഏൽപ്പിച്ചിട്ടില്ല: ബിനോയ് വിശ്വം

അടുത്ത ഫീല്‍ ഗുഡ് റോം-കോം പടം ലോഡിങ്! നിവിൻ പോളി - മമിത കൂട്ടുകെട്ടിൽ 'ബത്‍ലഹേം കുടുംബ യൂണിറ്റ്' തുടങ്ങി

ഒരു രസത്തിന് രസത്തിൽ ചേർക്കുന്നതല്ല, മല്ലിയിലയുടെ ആരോ​ഗ്യ​ഗുണങ്ങൾ

SCROLL FOR NEXT