പൃഥ്വിരാജ്  ഫെയ്സ്ബുക്ക്
Entertainment

രണ്ടാമത്തെ സിനിമ മുതൽ പ്രതിനായകൻ: പൃഥ്വിരാജ് നിറഞ്ഞാടിയ വില്ലൻ വേഷങ്ങൾ

മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഉൾപ്പടെ നിരവധി സിനിമകളിൽ പൃഥ്വിരാജ് വില്ലനായി വേഷമിട്ടിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

ടൻ, സംവിധായകൻ, നിർമാതാവ്... മലയാള സിനിമയിലെ ഓൾ ഇൻ ഓൾ ആണ് പൃഥ്വിരാജ്. മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ ആര് എന്ന ചോദ്യത്തിന് തൻ‌റെ സിനിമകൾകൊണ്ട് മറുപടി പറയുകയാണ് താരം. മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന എമ്പുരാനിലൂടെ തന്റെ മൂന്നാമത്തെ സംവിധായ സംരംഭത്തിന്റെ പണിപ്പുരയിലാണ് പൃഥ്വിരാജ്. ഇത് കൂടാതെ അന്യ ഭാഷകളിൽ ഉൾപ്പടെ നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്. പ്രഭാസിനൊപ്പം എത്തുന്ന സലാർ 2 ആണ് ഇതിൽ ആരാധകർ ഏറെ കാത്തിരിക്കുന്നത്.

നന്ദനത്തിലൂടെ പ്രണയ നായകനായാണ് പൃഥ്വിരാജ് സിനിമയിലേക്ക് ചുവടുവെച്ചത്. തന്റെ രണ്ടാമത്തെ സിനിമയിലൂടെ തന്നിലെ വില്ലനേയും താരം പുറത്തെടുത്തു. 2002ൽ റിലീസ് ചെയ്ത സ്റ്റോപ് വയലൻസ് എന്ന ചിത്രത്തിൽ സാത്താൻ എന്ന ​ഗുണ്ടയുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തിയത്. മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഉൾപ്പടെ നിരവധി സിനിമകളിൽ പൃഥ്വിരാജ് വില്ലനായി വേഷമിട്ടിട്ടുണ്ട്. പൃഥ്വിരാജ് വില്ലനായി അമ്പരപ്പിച്ച അഞ്ച് സിനിമകൾ ഇവയാണ്.

കാവ്യ തലൈവന്‍

പൃഥ്വിരാജിനേയും സിദ്ദാര്‍ഥിനേയും പ്രധാന കഥാപാത്രങ്ങളാക്കി വസന്തബാലന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം. ഗോമതി എന്ന നാടകനടന്റെ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തില്‍ എത്തിയത്. നടകത്തിലെ പ്രധാന കഥാപാത്രമാകാന്‍ വേണ്ടിയുള്ള ഇരുവരുടേയും മത്സരവും ചതിയുമെല്ലാമാണ് ചിത്രത്തില്‍ പറയുന്നത്. ഗോമതിയായുള്ള ഗംഭീര പ്രകടനത്തിന് പൃഥ്വിരാജിന് മികച്ച വില്ലനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.

കുരുതി

2021ല്‍ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് മനു വാര്യരായിരുന്നു. തീവ്രവാദത്തേക്കുറിച്ച് പറയുന്ന ചിത്രത്തില്‍ ലായിഖ് എന്ന വില്ലന്‍ കഥാപാത്രമായാണ് എത്തിയത്. ഉരുള്‍പൊട്ടലില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട് ഒറ്റയ്ക്കായി പോകുന്ന രണ്ട് കുടുംബത്തെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങിയത്. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസിന് എത്തിയത്.

കൃത്യം

പൃഥ്വിരാജ് ഡബിള്‍ റോളില്‍ എത്തിയ ചിത്രമാണ് കൃത്യം. 2005ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ നായകനും വില്ലനും പൃഥ്വിരാജ് തന്നയായിരുന്നു. വാടക കൊലയാളിയായ ക്രിസ്റ്റി ലോപസ് എന്ന വില്ലന്‍ കഥാപാത്രമായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. എന്നാല്‍ സിനിമ തിയറ്ററില്‍ മികച്ച വിജയം നേടാനായില്ല.

ബഡേ മിയാന്‍ ഛോട്ടേ മിയാന്‍

അക്ഷയ് കുമാറും ടൈഗര്‍ ഷറോഫും ഒന്നിച്ചെത്തിയ ബോളിവുഡ് ചിത്രം. ഡോ. കബീര്‍, ക്ലോണ്‍ ഏകലവ്യ എന്നീ വേഷങ്ങളിലാണ് പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിച്ചത്. ഇന്ത്യന്‍ സൈന്യത്തിന് നേരെ യുദ്ധം പ്രഖ്യാപിക്കുന്ന അതിക്രൂരനായ വില്ലനായാണ് പൃഥ്വിരാജ് എത്തിയത്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങിയ ചിത്രം ബോക്‌സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞു.

വാസ്തവം

പൊളിറ്റിക്കല്‍ ത്രില്ലറായി എത്തിയ ചിത്രം എം പത്മകുമാറാണ് സംവിധാനം ചെയ്തത്. ബാലചന്ദ്രന്‍ അഡിക എന്ന കഥാപാത്രമായാണ് താരം എത്തിയത്. തന്റെ വളര്‍ച്ചയ്ക്കായി എന്ത് ചെയ്യാനും മടിയില്ലാത്ത രാഷ്ട്രീയക്കാരനായാണ് പൃഥ്വിരാജ് വേഷമിട്ടത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം താരത്തിന് ലഭിച്ചു. 24 വയസ് മാത്രമായിരുന്നു അന്ന് പൃഥ്വിരാജിന്റെ പ്രായം. ഇതോടെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ നടനായി താരം മാറി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

അപമാനഭാരം; നിതീഷ് കുമാര്‍ നിഖാബ് താഴ്ത്തിയ ഡോക്ടര്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിക്കുന്നു

കൗമാരത്തിലെ നര പ്രശ്നമാണ്, അറിയാം കാരണങ്ങൾ

'വേറൊരു താരവും ആ വേഷം ചെയ്യാന്‍ തയ്യാറാകില്ല, കളങ്കാവല്‍ കണ്ട് ഞെട്ടി'; റൗണ്ട് ടേബിളില്‍ വീണ്ടും ചര്‍ച്ചയായി മമ്മൂട്ടി

പെണ്ണുടലിലാടുന്ന ദേവക്കൂത്ത്, തെയ്യക്കോലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട് അംബുജാക്ഷി

SCROLL FOR NEXT