ഉഷ ഉതുപ്പ്/ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'750 രൂപ മാസശമ്പളത്തിന് നൈറ്റ് ക്ലബ്ബില്‍ പാടാന്‍ പോയി, സിനിമയിലേക്ക് അവസരം ലഭിക്കുന്നത് അങ്ങനെ'; ഉഷ ഉതുപ്പ്

ആ സമയത്ത് ക്ലബ് സിങ്ങര്‍ എന്ന നിലയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന ആളായിരുന്നു താനെന്നും ഉഷ

സമകാലിക മലയാളം ഡെസ്ക്

ന്റെ കരിയറിന്റെ തുടക്കകാലത്തെക്കുറിച്ച് പറഞ്ഞ് ഗായിക ഉഷ ഉതുപ്പ്. ഒരു ഹോട്ടലിന്റെ നൈറ്റ്ക്ലബ്ബില്‍ പാടിയാണ് കരിയര്‍ ആരംഭിക്കുന്നത് എന്നാണ് ഉഷ പറയുന്നത്. 750 രൂപ മാസ ശമ്പളത്തിലാണ് കരാറില്‍ ഒപ്പിടുന്നത്. അക്കാലത്ത് നൈറ്റ് ക്ലബ്ബില്‍ പാടുന്നവര്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയായിരുന്നു ഇതെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗായിക വ്യക്തമാക്കി. 

അത് എന്റെ ചാന്‍സ് ആയിരുന്നു. എന്റെ ആന്റിയാണ് ചില പാരികള്‍ കിട്ടാന്‍ എന്നെ സഹായിച്ചത്. എല്ലാവര്‍ക്കും വേണ്ടി പാടാന്‍ എനിക്ക് ഇഷ്ടമായിരുന്നു. അതിനാല്‍ ഒരു ഹോട്ടലുമായി ഞാന്‍ പ്രൊഫഷണല്‍ കോണ്‍ട്രാക്റ്റില്‍ ഒപ്പുവച്ചു. അത് മനോഹരമായിരുന്നു. ഒരു മാസം കൊണ്ട് 750 രൂപ കിട്ടുമായിരുന്നു. ആ സമയത്ത് ക്ലബ് സിങ്ങര്‍ എന്ന നിലയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന ആളായിരുന്നു ഞാന്‍. പണം സമ്പാദിക്കുന്നതിന്റെ സന്തോഷം മറ്റൊന്നുതന്നെയായിരുന്നു.- ഉഷ ഉതുപ്പ് പറഞ്ഞു. 

സിനിമയിലേക്ക് തനിക്ക് അവസരം ലഭിക്കുന്നതും നൈറ്റ് ക്ലബ്ബ് പെര്‍ഫോര്‍മന്‍സില്‍ നിന്നാണെന്നും ഗായിക വ്യക്തമാക്കി. ദേവ് ആനന്ദ് ഒരിക്കല്‍ എന്റെ പാട്ടുകേള്‍ക്കാനായി ഡല്‍ഹിയിലെ നൈറ്റ് ക്ലബ്ബില്‍ എത്തി. ആ പരിപാടിക്കു ശേഷമാണ് തന്റെ പ്രൊജക്റ്റില്‍ വര്‍ക് ചെയ്യാമോ എന്ന് അദ്ദേഹം ചോദിക്കുന്നത്. ആ മീറ്റിങ് വളരെ സ്‌പെഷ്യലായിരുന്നു. കാരണം എന്റെ ശബ്ദം അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടു. - ഗായിക കൂട്ടിച്ചേര്‍ത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

SCROLL FOR NEXT