ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'അമ്മയുണ്ടായിരുന്നെങ്കില്‍ ആദ്യം പറയുന്നത് ഇതായിരിക്കും', മനസു തുറന്ന് ഷാരുഖ് ഖാന്‍

അച്ഛനും അമ്മയും ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ തന്നെ ഓര്‍ത്ത് അഭിമാനിക്കുമായിരുന്നു എന്നാണ് ഷാരുഖ് പറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ഇഷ്ടതാരമാണ് ഷാരുഖ് ഖാന്‍. താരത്തിന്റെ തിരിച്ചുവരവിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മരിച്ചു പോയ തന്റെ മാതാപിതാക്കളെക്കുറിച്ചുള്ള ഷാരുഖ് ഖാന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അച്ഛനും അമ്മയും ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ തന്നെ ഓര്‍ത്ത് അഭിമാനിക്കുമായിരുന്നു എന്നാണ് ഷാരുഖ് പറഞ്ഞത്. ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ സംസാരിക്കുകയായിരുന്നു ഷാരുഖ്. 

അച്ഛനും അമ്മയും ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ ആരാധകരില്‍ നിന്ന് ലഭിക്കുന്ന സ്‌നേഹത്തെക്കുറിച്ചും സ്വന്തമായി പടുത്തുയര്‍ത്തിയ സാമ്രാജ്യത്തെക്കുറിച്ചും എന്തു പറയുമായിരുന്നു എന്നാണ് അവതാരക ചോദിച്ചത്. ഇതിനുള്ള ഷാരുഖ് ഖാന്റെ ഉത്തരം ഇങ്ങനെയായിരുന്നു; എന്റെ അമ്മ ആദ്യം പറയുന്നത് നീ വളരെ അധികം മെലിഞ്ഞുപോയി, കുറച്ചുകൂടി വണ്ണം വെക്കണം. നിന്റെ മുഖമൊക്കെ ഒട്ടി. കവിള് കാണാതെയായി. കുറച്ചുകൂടി ഭക്ഷണം കഴിക്കണം. - ഷാരുഖിന്റെ മറുപടിയെ കയ്യടികളോടെയാണ് കാണികള്‍ സ്വീകരിച്ചത്. 

എന്റെ ഒരു നേട്ടത്തില്‍ അച്ഛനും അമ്മയും ഏറെ അഭിമാനിക്കുമെന്ന് എനിക്ക് തോന്നുന്നു. എന്റെ മൂന്നു കുഞ്ഞുങ്ങളെ നല്ലരീതിയില്‍ ഞങ്ങള്‍ക്കു വളര്‍ത്താന്‍ കഴിഞ്ഞു എന്നതില്‍ അവര്‍ക്ക് അഭിമാനമുണ്ടാകും. അവര്‍ വളരെ അധികം സന്തോഷിക്കും.- ഷാരുഖ് ഖാന്‍ പറഞ്ഞു. ഷാരുഖ് ഖാന്‍ സിനിമയില്‍ പേരെടുക്കുന്നതിന് മുന്‍പാണ് അച്ഛനും അമ്മയും മരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT