Suresh Gopi, Indrans 
Entertainment

സുരേഷേട്ടന്റെ മകളെ യാത്രയാക്കിയത് ഞാന്‍ കൊടുത്ത ഷര്‍ട്ട് പുതപ്പിച്ച്; ഇന്നും മായാത്ത നോവാണത്: ഇന്ദ്രന്‍സ്

അതിനകത്തൊരു നോവ് കിടപ്പുണ്ട്. തയ്യല്‍ക്കാരനെ സംബന്ധിച്ച് ഉണ്ടാകുന്നൊരു നോവും കൂടെയാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

നടന്‍ സുരേഷ് ഗോപിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് നടന്‍ ഇന്ദ്രന്‍സ്. സുരേഷ് ഗോപി തനിക്ക് മുതിര്‍ന്ന സഹോദരനെ പോലെയാണെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. സിനിമയില്‍ വസ്ത്രാലങ്കാരം ചെയ്തിരുന്ന കാലം മുതലുള്ള അടുപ്പമാണെന്നും അദ്ദേഹം പറയുന്നു. താന്‍ തുന്നിയ ഷര്‍ട്ട് പുതച്ചാണ് സുരേഷ് ഗോപിയുടെ മകളെ യാത്രയാക്കിയതെന്നും അദ്ദേഹം പറയുന്നു.

മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇന്ദ്രന്‍സ് സുരേഷ് ഗോപിയെക്കുറിച്ച് സംസാരിച്ചത്. മുമ്പൊരിക്കല്‍ സിനിമാ രംഗത്തെ ഏറ്റവും പച്ചയായ മനുഷ്യനാണ് ഇന്ദ്രന്‍സ് എന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇക്കാര്യം അവതാരക ഓര്‍മിപ്പിച്ചപ്പോഴാണ് ഇന്ദ്രന്‍സ് മനസ് തുറന്നത്.

''വളരെ വളരെ വലിയ ബന്ധമാണ്. കോസ്റ്റ്യും ചെയ്യുന്ന കാലത്ത് പൊന്നുച്ചാമി എന്ന സിനിമയുടെ സമയത്താണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. ഒരുപാട് പടങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചു. കുടുംബമായിട്ടും നല്ല അടുപ്പമാണ്. കാണുമ്പോള്‍ കുറച്ച് നേരം മിണ്ടാതെ നില്‍ക്കും, പിന്നെ കെട്ടിപ്പിടിക്കും, വിശേഷങ്ങള്‍ ചോദിക്കും. അങ്ങനെയുള്ളൊരു ബന്ധമാണ്. അതിനുള്ള കാരണം എനിക്ക് അറിയില്ല'' ഇന്ദ്രന്‍സ് പറയുന്നു.

''അതിനകത്തൊരു നോവ് കിടപ്പുണ്ട്. തയ്യല്‍ക്കാരനെ സംബന്ധിച്ച് ഉണ്ടാകുന്നൊരു നോവും കൂടെയാണ്. ഒരു സിനിമ ചെയ്യുമ്പോള്‍ സാര്‍ കോസ്റ്റ്യും ഇട്ടുകൊണ്ട് വീട്ടില്‍ പോയി. കരുതി വെക്കേണ്ടത് നമ്മളാണ്. അടുത്ത ദിവസം കൊടുക്കേണ്ടതല്ലേ. ഞാന്‍ രാവിലെ കൊണ്ടുവരാമെന്ന് സാര്‍ പറഞ്ഞു. രാവിലെ വന്നപ്പോള്‍ മോള്‍ക്ക് ആ ഷര്‍ട്ട് ഭയങ്കര ഇഷ്ടപ്പെട്ടെടാ, അച്ഛന് നന്നായി ചേരുമെന്ന് പറഞ്ഞു, പോകുമ്പോള്‍ നീ എനിക്കിത് തരണേ എന്ന് അദ്ദേഹം പറഞ്ഞു''.

''പടം തീര്‍ന്നപ്പോള്‍ ഷര്‍ട്ട് സാര്‍ കൊണ്ടുപോയി. പെട്ടെന്ന് ഒരു അപകടത്തില്‍ ആ കുഞ്ഞ് മരിച്ചു പോയി. അടുത്ത സിനിമയുടെ സെറ്റിലേക്ക് വന്നപ്പോള്‍ സാര്‍ വേറൊരു ആളായിരുന്നു. നീ തന്ന ഷര്‍ട്ട് ഞാന്‍ മോള്‍ക്ക് പുതച്ചു കൊടുത്തെടാ, അവള്‍ക്ക് ഇഷ്ടപ്പെട്ടതല്ലേ എന്ന് പറഞ്ഞു. അത് വല്ലാത്തൊരു വേദനയായി. ഞങ്ങള്‍ തമ്മില്‍ എന്തോ ഒരു ബന്ധമുണ്ട്. മുതിര്‍ന്ന സഹോദരനെ പോലെയാണ്'' എന്നും ഇന്ദ്രന്‍സ് പറയുന്നു.

Indrans talks about his bond with Suresh Gopi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍

'25 വയസായപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഒന്നെങ്കില്‍ കല്യാണം അല്ലെങ്കില്‍ വീട് വാങ്ങണം'; അതിന് ശേഷം വിവാഹക്കാര്യം മിണ്ടിയിട്ടില്ല: പാര്‍വതി