ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

മെ​ഗാ 'എം' ന്റെ കാമറയ്ക്കായി പോസ് ചെയ്ത് ഇസക്കുട്ടൻ; ഫോട്ടോയുമായി കുഞ്ചാക്കോ ബോബൻ

താടിയിൽ കൈ ഊന്നി കിടക്കുന്ന ഇസുവിന്റെ ചിത്രം പകർത്തുന്ന മമ്മൂട്ടിയേയും ഫോട്ടോയിൽ കാണാം

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിക്ക് ഫോട്ടോ​ഗ്രാഫിയോടുള്ള താൽപ്പര്യം മലയാളികൾക്ക് സുപരിചിതമാണ്. സൂപ്പർതാരത്തിന്റെ കാമറയിൽ പതിയാൻ ഭാ​ഗ്യം കിട്ടിയവരും നിരലധിയാണ്. ഇപ്പോൾ നടൻ കുഞ്ചാക്കോ ബോബന്റെ മകൻ ഇസക്കുട്ടനായി ഫോട്ടോ​ഗ്രാഫറായിരിക്കുകയാണ് മമ്മൂട്ടി. ഇസഹാഖിന്റെ ചിത്രം പകർത്തുന്ന മമ്മൂട്ടിയുടെ ഫോട്ടോ ആണ് പുറത്തുവന്നത്. കുഞ്ചാക്കോ ബോബൻ തന്നെയാണ് ചിത്രം പങ്കുവച്ചത്. 

തന്റെ പ്ലേ ഏരിയയിൽ മമ്മൂട്ടിയ്ക്കായി പോസ് ചെയ്യുന്ന ഇസുവിനെയാണ് ചിത്രത്തിൽ കാണുന്നത്. താടിയിൽ കൈ ഊന്നി കിടക്കുന്ന ഇസുവിന്റെ ചിത്രം പകർത്തുന്ന മമ്മൂട്ടിയേയും ഫോട്ടോയിൽ കാണാം. മെ​ഗാ എം ന്റെ കാമറയിൽ ഇസു പതിയുമ്പോൾ. രണ്ടു പേരെും കാമറയിലാക്കിയത് മെ​ഗാ എം ന്റെ ആരാധകനായ ഞാൻ തന്നെയാണ്.- എന്നാണ് കുഞ്ചാക്കോ ബോബൻ കുറിച്ചത്. മമ്മൂട്ടിയേയും ദുൽഖർ സൽമാനെയും ടാ​ഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ്. 

നിരവധി ആരാധകരാണ് കമന്റുമായി എത്തിയിരിക്കുന്നത്. മമ്മൂട്ടിയെടുത്ത ഇസക്കുട്ടന്റെ ഫോട്ടോ പോസ്റ്റ് ചെയ്യണം എന്നാണ് കൂടുതൽ പേരും ആവശ്യപ്പെടുന്നത്. മമ്മൂട്ടിയുടെ ഫോട്ടോ​ഗ്രഫിയെ പ്രശംസിച്ചുകൊണ്ടും നിരവധി പേർ എത്തുന്നുണ്. അടുത്തിടെ മമ്മൂട്ടിയെടുത്ത ദുൽഖർ സൽമാന്റെ ചിത്രങ്ങൾ സോഷ്യൽ മീ‍ഡിയയിൽ വൈറലായിരുന്നു. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT