ബാഹുബലിയിലെ ശിവ​ഗാമി, വാമിഖ ​ഗബ്ബി/ ഫേയ്സ്ബുക്ക് 
Entertainment

ശിവകാമിയുടെ കഥയുമായി നെറ്റ്ഫ്ളിക്സ്, ഒരുങ്ങുന്നത് 200 കോടി ബജറ്റിൽ, നായികയായി വാമിഖ ​ഗബ്ബി

ബാഹുബലിക്ക് മുൻപുള്ള കാലം നിങ്ങൾക്കു മുന്നിലേക്ക് എത്താൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ​ഹിറ്റ് ചിത്രമായിരുന്നു ബാഹുബലി. രണ്ടു ഭാ​ഗമായി ഇറങ്ങിയ ചിത്രം പല റെക്കോഡുകളും തിരുത്തിയെഴുതി. ബാഹുബലിയും ബല്ലാലദേവനും മാത്രമല്ല ശാവകാമിയും പ്രേക്ഷകരുടെ മനം കവർന്നു. ഇപ്പോൾ ബാഹുബലിക്ക് മുൻപുള്ള കാലം നിങ്ങൾക്കു മുന്നിലേക്ക് എത്താൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ശിവകാമിയുടെ ജീവിതമാണ് വെബ്സീരീസായി എത്തുന്നത്. 

നെറ്റ്ഫ്ളികിസിലൂടെ ബി​ഗ് ബജറ്റ് സീരീസായാണ് ശിവകാമിയുടെ കഥ വരുന്നത്. ലെറ്റ്സ് ഒടിടി ​ഗ്ലോബലാണ് ഇതു സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. 200 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ പഞ്ചാബി താരം വാമിഖ ​ഗബ്ബിയാണ് നായികയാവുന്നത്. ശിവകാമിയുടെ കൗമാരവും യൗവ്വനവുമാണ് വാമിഖ അവതരിപ്പിക്കുക. 

"ബാഹുബലി: ബിഫോർ ദി ബിഗിനിംഗ്" എന്ന നെറ്റ്ഫ്ലിക്സ് സീരീസ് ബാഹുബലിചിത്രങ്ങളുടെ പ്രിക്വൽ ആണ്. ആനന്ദ് നീലകണ്ഠന്റെ "ദി റൈസ് ഓഫ് ശിവകാമിയുടെ" പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരീസ് ഒരുക്കുന്നത്. ദേവകട്ടയും പ്രവീൺ സറ്ററും ചേർന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. രാജമൗലിയും പ്രസാദ് ദേവനിനിയും നെറ്റ്ഫ്ലിസ്ക്സിനൊപ്പം നിർമ്മാണത്തിൽ പങ്കാളികളാകുന്നുണ്ട്. ഒരു മണിക്കൂര്‍ വീതമുള്ള ഒമ്പത് ഭാഗമായാണ് ഒരു സീസണ്‍. രാഹുൽ ബോസ്, അതുൽ കുൽക്കർണി എന്നിവരും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

സുധാകരന് സീറ്റില്ല?; ബിജെപിയിലും അനിശ്ചിതത്വം, ഇറാനോട് കടുപ്പിച്ച് ഖത്തര്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

21 ചരക്കു കപ്പലുകളും 611 ജീവനക്കാരും ഹോർമുസിൽ കുടുങ്ങി, ചർച്ചകളുമായി ഇന്ത്യ

'ഓരോ തുള്ളി രക്തത്തിന്റെയും വില യുഎസും ഇസ്രയേലും ഒടുക്കേണ്ടി വരും; നീതി നടപ്പാക്കുക തന്നെ ചെയ്യും’

'തെരഞ്ഞെടുപ്പിന്റെ പേരിൽ എന്റെ ഹണിമൂൺ മുക്കരുത്!' അപേക്ഷയുമായി അധ്യാപിക കലക്ടറേറ്റിൽ

SCROLL FOR NEXT