നിത്യ മേനന്‍ 
Entertainment

'നായകനും സംവിധായകനും ശേഷം നായിക, ആരതി എടുക്കുന്നതിൽ വരെ വിവേചനം'; തുറന്നു പറഞ്ഞ് നിത്യ മേനന്‍

ആരതി എടുക്കുന്നതു മുതല്‍ സെറ്റിലേക്ക് വിളിക്കുന്നതില്‍ വരെ വിവേചനമുണ്ടെന്നും നടി

സമകാലിക മലയാളം ഡെസ്ക്

സിനിമ രംഗത്തെ വിവേചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി നിത്യ മേനന്‍. പുതിയ ചിത്രം കാതലിക്ക നേരമില്ലൈ സിനിമയുടെ പ്രമോഷന്‍ ചടങ്ങിനിടെയായിരുന്നു തുറന്നു പറച്ചില്‍. നായകന്‍, സംവിധായകന്‍, നായിക എന്ന ക്രമത്തിലാണ് സെറ്റില്‍ അധികാരം. ആരതി എടുക്കുന്നതു മുതല്‍ സെറ്റിലേക്ക് വിളിക്കുന്നതില്‍ വരെ വിവേചനമുണ്ടെന്നും നടി വ്യക്തമാക്കി.

കാതലിക്ക നേരമില്ലൈയില്‍ ജയം രവിയാണ് നായകനായി എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളില്‍ നിത്യയുടെ പേരാണ് ആദ്യം നല്‍കിയത്. നിത്യയ്ക്ക് തുല്യ പ്രാധാന്യമുള്ള കഥാപാത്രമായതിനാലാണ് നടിയുടെ പേര് ആദ്യം നല്‍കിയത് എന്നായിരുന്നു ജയം രവി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇതില്‍ പ്രതികരിക്കുകയായിരുന്നു നിത്യ മേനന്‍.

നിത്യ എന്ന പേര് ഞാന്‍ ആദ്യം കണ്ടപ്പോള്‍, ആളുകളുടെ മനസ്സിലുള്ള എന്തോ ഒന്നിനെ സുഖപ്പെടുത്തുമെന്ന് തോന്നി. ഒരുപക്ഷേ അവര്‍ക്ക് അനുഭവിക്കേണ്ടി വന്ന മാറ്റിനിര്‍ത്തലുകള്‍ക്ക് ഒരു പരിഹാരമായിട്ടാകാം. ഇതൊരു പുതിയ പാത വെട്ടലാണ്. സംവിധായകനോ ഞാനോ മാത്രമല്ല, രവിയും അതിന്റെ ഭാഗമാണ്. തീരുമാനവുമായി മുന്നോട്ടുപോകാന്‍ പറഞ്ഞത് അദ്ദേഹമാണ്.

വ്യക്തമായ ഒരു ഹൈറാര്‍ക്കി സിമയില്‍ ഉണ്ട്, അല്ലേ? നായകന്‍, സംവിധായകന്‍, നായിക ഇതാണ് ക്രമം. നിങ്ങളുടെ കാരവാനുകള്‍ അങ്ങനെയാണ് സ്ഥാപിക്കപ്പെടുന്നത്, നിങ്ങളെ വേദിയിലേക്ക് വിളിക്കുന്നത് അങ്ങനെയാണ്. ആരതി എടുത്താല്‍ അവര്‍ നിങ്ങള്‍ക്ക് നല്‍കുന്ന ഓര്‍ഡര്‍ അതാണ്. ആളുകള്‍ നില്‍ക്കുന്ന ഓര്‍ഡര്‍ പോലുമല്ല ഇത്. ഇത് എന്നെ അലട്ടുന്നു, ഇതെല്ലാം... ശരിക്കും? നിങ്ങള്‍ക്ക് ഇതുപോലുള്ള ഒരു ജീവിതം നയിക്കാനാണോ ഇഷ്ടം? ഇത് ഇടുങ്ങിയ ചിന്താ?ഗതിയാണ്. സാധാരണമായിരിക്കുകയാണ് വേണ്ടത്. സ്വാഭാവികമായിരിക്കുക. ആളുകള്‍ക്ക് അവര്‍ അര്‍ഹിക്കുന്നിടത്ത് അംഗീകാരം നല്‍കുക, അവര്‍ ഒരു സ്ത്രീയായാലും പുരുഷനായാലും.- നിത്യ മേനന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT