ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'അവർക്കുപോലും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ, ലാലേട്ടനുമായി എന്നും സംസാരിക്കുമായിരുന്നു'; പ്രതിസന്ധി ഘട്ടത്തെക്കുറിച്ച് പൃഥ്വിരാജ് 

'ഒടിടി ഒരു അനുഗ്രഹമായി. ഇൻഡസ്‍ട്രി വീണ്ടും തുടങ്ങി. ഒരുപാട് പേര്‍ക്ക് ജോലിയായി'

Author : സമകാലിക മലയാളം ഡെസ്ക്

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് തിയറ്ററുകൾ അടഞ്ഞതോടെ പ്രതിസന്ധിയിലായ സിനിമ മേഖലയ്ക്ക് ആശ്വാസമാവുകയാണ് ഒടിടി പ്ലാറ്റ്ഫോമുകൾ. നിരവധി സിനിമകളാണ് ഒടിടിയിലൂടെ റിലീസിന് എത്തുന്നത്. മലയാള സിനിമയ്ക്ക് ഒടിടി ഒരു അനു​ഗ്രഹമായി എന്നാണ് പൃഥ്വിരാജ് പറയുന്നത്. കൊവിഡ് കാലത്ത് മോഹൻലാലുമായി സ്ഥിരമായി സംസാരിക്കാറുണ്ടായിരുന്നു. മലയാള സിനിമ വ്യവസായത്തിന്റെ നെടുംതൂണായിരുന്നവരൊക്കെ നിര്‍ഭാഗ്യവശാല്‍ അന്ന് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലായിരുന്നു എന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്. ഒരു റേഡിയോ പരിപാടിയിലാണ് താരം മനസു തുറന്നത്. 

ഞാൻ ഒരു ആറേഴ് മാസം ഷൂട്ട് ചെയ്യാതെ ഇരിക്കാൻ തീരുമാനിച്ചതാണ്. അടുത്തത് സംഭവിക്കുന്നത് എന്താണ് എന്ന് നോക്കാം എന്ന് കരുതി ഇരുന്ന ആളാണ്. പക്ഷേ സങ്കടകരമായ അവസ്ഥയായിരുന്നു അന്നത്തെ ലോക്ക് ഡൗണ്‍ കാലത്ത്. ഞാനും ലാലേട്ടനുമായൊക്കെ അന്ന് സ്ഥിരമായി സംസാരിക്കാറുണ്ടായിരുന്നു. മലയാള സിനിമ വ്യവസായത്തിന്റെ നെടുംതൂണായിരുന്നവരൊക്കെ നിര്‍ഭാഗ്യവശാല്‍ അന്ന് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. മറ്റ് വിഭാഗങ്ങളും സിനിമയുടെ ഭാഗമാണ്. അത് നമുക്ക് അറിയാഞ്ഞിട്ടല്ല.- പൃഥ്വിരാജ് പറഞ്ഞു.  

സിനിമ പുനരാരംഭിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ സിനിമകള്‍ ഒന്നിനുപുറകെ ഒന്നായി ഷൂട്ട് ചെയ്‍തിട്ട് കാര്യമില്ലല്ലോ. റിലീസ് ചെയ്യണമല്ലോ. അപ്പോള്‍ മലയാള ചിത്രങ്ങളുടെ ചിത്രീകരണം തുടങ്ങിയപ്പോള്‍ നമുക്ക് യാഥാര്‍ഥ്യം മനസിലായി. ഒടിടി മലയാളത്തിലും സംഭവിച്ചേതീരൂവെന്ന്. ഒടിടി ഒരു അനുഗ്രഹമായി. ഇൻഡസ്‍ട്രി വീണ്ടും തുടങ്ങി. ഒരുപാട് പേര്‍ക്ക് ജോലിയായി. പഴയ ഒരു ഗ്ലോറിയിലേക്ക് സിനിമ എത്തിയിട്ടില്ല എന്നേയുള്ളൂവെന്നും താരം കൂട്ടിച്ചേർത്തു. 

എന്നാൽ ഒരു സിനിമ ചെയ്‍തു കഴിയുമ്പോള്‍ നടനായാലും സംവിധായകനായാലും ആഗ്രഹിക്കുന്നത് തിയറ്ററിലെ കയ്യടി തന്നെയാണെന്നും താരം പറഞ്ഞു. ഒടിടിയിൽ സജീവമാവുകയാണ് പൃഥ്വിരാജ്. പൃഥ്വിരാജിന്റെ രണ്ടു സിനിമകളാണ് ഇതുവരെ ഒടിടി റിലീസായത്. കൂടാതെ മോഹൻലാലിനെ നായകനാക്കി പൃഥ്വി ഒരുക്കുന്ന ബ്രോ ഡാഡിയും ഒടിടിയിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല! ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

യുഎഇയില്‍ പ്രവാസികള്‍ക്ക് തിരിച്ചടി; സ്വകാര്യ ആശുപത്രികളില്‍ സ്വദേശിവല്‍ക്കരണം, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ സ്വദേശി നിയമനം

SCROLL FOR NEXT