അജിത്, വിജയ്, ശിവകാർത്തികേയൻ ഫെയ്സ്ബുക്ക്
Entertainment

തല, എസ്കെ! ​'ഗോട്ട് 2' വിൽ ദളപതിക്കു പകരം ആര്?

രണ്ടാം ഭാഗത്തിന്റെ സൂചനകൾ നൽകിയാണ് ചിത്രം അവസാനിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ദളപതി വിജയ് നായകനായെത്തിയ ദ് ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം സമ്മിശ്ര പ്രതികരണങ്ങൾ നേടി തിയറ്ററുകളിൽ മുന്നേറുകയാണ്. വെങ്കട് പ്രഭു സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബർ 5 നാണ് തിയറ്ററുകളിലെത്തിയത്. രണ്ടാം ഭാഗത്തിന്റെ സൂചനകൾ നൽകിയാണ് ചിത്രം അവസാനിച്ചത്.

'ഗോട്ട് വേഴ്സസ് ഒജി'യെന്നാണ് എന്‍ഡ് ക്രെഡിറ്റില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ​ഗോട്ട് 2 വിൽ ആരായിരിക്കും നായകനായെത്തുക എന്നത് സംബന്ധിച്ച് ചൂടേറിയ ചർച്ച നടക്കുകയാണ് സോഷ്യൽ മീഡിയയിൽ. രാഷ്ട്രീയ പ്രഖ്യാപനം നടത്തിയതിനാല്‍ രണ്ടാം ഭാഗത്തില്‍ താരം ഉണ്ടാകാന്‍ സാധ്യത കുറവാണ്. പകരം വന്‍താരനിര തന്നെയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

അജിത്തിന്റെ പേരു തന്നെയാണ് ഏറ്റവും മുൻപന്തിയിൽ. വിജയ് നായകനാകുന്ന ചിത്രത്തിന്റെ ഭാഗമാകണമെന്നു അജിത് തന്നോടു വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ സൂചിപ്പിച്ചിരുന്നതായി സംവിധായകന്‍ വെങ്കട് പ്രഭുവും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം ഭാ​ഗത്തിൽ അജിത് നായകനാകാനുള്ള സാധ്യതകളും ആരാധകർ തള്ളിക്കളയുന്നില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാൽ സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ നടൻ ശിവകാർത്തികേയന്റെ പേരും കടന്നു വരുന്നുണ്ട്. ലീഡ് റോളുകളിൽ അജിത്തും ശിവകാർത്തികേയനും വന്നാൽ നന്നായിരിക്കുമെന്ന് പറയുന്നവരും കുറവല്ല. ​ഗാന്ധി, ജീവൻ എന്നീ കഥാപാത്രങ്ങളായാണ് ​ഗോട്ടിൽ വിജയ് എത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT