ഷാജി കൈലാസിനും ആനിക്കും ആൽവിൻ ആന്റണിക്കുമൊപ്പം/ ഫെയ്സ്ബുക്ക് 
Entertainment

എന്റെ പ്രിയപ്പെട്ട 'പൊന്നു' അമ്മ; കവിയൂർ പൊന്നമ്മയെ കാണാനെത്തി ഷാജി കൈലാസും ആനിയും

സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഫോട്ടോയിലൂടെയാണ് കവിയൂർ പൊന്നമ്മയെ സന്ദർശിച്ച വിവരം ഷാജി കൈലാസ് അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ടി കവിയൂർ പൊന്നമ്മയെ കാണാനെത്തി സംവിധായകൻ ഷാജി കൈലാസും ഭാര്യ ആനിയും. പ്രായാധിക്യം കാരണം സിനിമയിൽ സജീവമല്ലാതിരിക്കുന്ന കവിയൂർ പൊന്നമ്മയെ വീട്ടിലെത്തിയാണ് ഇരുവരും സന്ദർശിച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഫോട്ടോയിലൂടെയാണ് കവിയൂർ പൊന്നമ്മയെ സന്ദർശിച്ച വിവരം ഷാജി കൈലാസ് അറിയിച്ചത്. 

എന്റെ പ്രിയപ്പെട്ട പൊന്നു അമ്മയോടൊപ്പം വിലപ്പെട്ട സമയം ചെലവഴിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഏറെ അനുഗ്രഹീതമായ നിമിഷങ്ങളാണിത്. സർവ ശക്തൻ എന്റെ ‘പൊൻ’അമ്മയ്ക്ക് എല്ലാ ആരോഗ്യവും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ.- ഫോട്ടോ പങ്കുവച്ചുകൊണ്ട് ഷാജി കൈലാസ് കുറിച്ചു. നിർമാതാവ് ആൽവിൻ ആന്റണിയും ഒപ്പമുണ്ടായിരുന്നു. 

വടക്കൻ പറവൂർ കരിമാളൂരിലെ വസതിയിൽ വിശ്രമജീവിതത്തിലാണ് കവിയൂർ പൊന്നമ്മ ഇപ്പോൾ. 2021 ൽ റിലീസ് ചെയ്ത 'ആണു പെണ്ണും' എന്ന ആന്തോളജി ചിത്രമാണ് കവിയൂർ പൊന്നമ്മയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആറ് പതിറ്റാണ്ടായി മലയാളത്തിന്റെ അമ്മയായി നിറഞ്ഞു നിൽക്കുന്ന താരമാണ് കവിയൂർ പൊന്നമ്മ. എഴുനൂറിൽപരം സിനിമകളിലാണ് പൊന്നമ്മ അഭിനയിട്ടുള്ളത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT