ഷുക്കൂർ വക്കീലും ഭാര്യയും/ ചിത്രം; ഫെയ്സ്ബുക്ക് 
Entertainment

'ഭർത്താവിന്റെ തലാഖ്, ബഹുഭാര്യത്വ അവകാശം നഷ്ടപ്പെടും, സഹോദരിമാരെ ആലോചിച്ച് തീരുമാനിക്കൂ'; കുറിപ്പുമായി ഷുക്കൂർ വക്കീൽ

ഭർത്താവിന്റെ തലാഖ്, ബഹുഭാര്യത്വ അവകാശം നഷ്ടപ്പെടാൻ ഇതു കാരണമാകും എന്നാണ് ഷുക്കൂർ വക്കീൽ കുറിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടൻ ഷുക്കൂർ വക്കീലിന്റെ രണ്ടാം വിവാഹം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. തന്റെ മൂന്നു പെൺമക്കൾക്കുവേണ്ടിയാണ് അദ്ദേഹം ഭാര്യയെ സ്പഷ്യൽ മാര്യേജ് ആക്ട്  പ്രകാരം വിവാഹം കഴിച്ചത്. അതിനു പിന്നാലെ വിമർശനവുമായി മതമേലധികാരികൾ രം​ഗത്തെത്തി. ഇപ്പോൾ ശ്രദ്ധ നേടുന്നത് ഷുക്കൂർ വക്കീൽ പങ്കുവച്ച കുറിപ്പാണ്. സ്പഷ്യൽ മാര്യേജ് ആക്ട് സ്വത്തവകാശത്തെ മാത്രം ബാധിക്കുന്നതല്ല എന്നാണ് അദ്ദേഹം കുറിക്കുന്നത്. ഭർത്താവിന്റെ തലാഖ്, ബഹുഭാര്യത്വ അവകാശം നഷ്ടപ്പെടാൻ ഇതു കാരണമാകും എന്നാണ് ഷുക്കൂർ വക്കീൽ കുറിക്കുന്നത്. 

ഷുക്കൂർ വക്കീലിന്റെ കുറിപ്പ്

സ്പഷ്യൽ മാര്യേജ് ആക്ട് സ്വത്തവകാശത്തെ മാത്രം ബാധിക്കുന്ന ഒരു വിഷയമല്ല .
ഇസ്ലാം മതാചാര പ്രകാരം നിക്കാഹ് കഴിഞ്ഞവർ വീണ്ടും SMA വകുപ്പ് 15 പ്രകാരം  രജിസ്റ്റർ ചെയ്താൽ ..
1. ഭർത്താവിന്റെ തലാഖ് അവകാശം നഷ്ടപ്പെടും.
2. ഭാര്യയുടെ ഖുല/ ഫസ്ഖ് അവകാശങ്ങൾ നഷ്ടപ്പെടും.
3 ഭർത്താവിന്റെ ബഹുഭാര്യത്വത്തിനുള്ള അവകാശം നഷ്ടപ്പെടും.
4 ഭാര്യയ്ക്ക് 1986 ലെ  മുസ്ലിം വിവാഹ മോചന സംരക്ഷണ നിയമം വകുപ്പ് 3 പ്രകാരം ഉള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല , എന്നാൽ Cr PC 125 ബാധകമാകും .
സഹോദരിമാരെ ആലോചിച്ച് തീരുമാനിക്കുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT