സിമ്രന്‍, വിജയ്  എക്സ്
Entertainment

'ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് എന്റെ പരിധി അറിയാം; നിങ്ങളെന്നോട് മാപ്പ് പറയണം'; വിജയ്‌യുമായുള്ള വാര്‍ത്തകളില്‍ സിമ്രന്‍

വ്യാജ പ്രചരണം നടത്തുന്നവര്‍ തന്നോട് മാപ്പ് പറയാനും താരം ആവശ്യപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

നടന്‍ വിജയ് യുമായി ചേര്‍ത്തുല്ല വാര്‍ത്തകളില്‍ പ്രതികരണവുമായി തെന്നിന്ത്യന്‍ നടി സിമ്രന്‍. വിജയ് യെ നായകനാക്കി നടി സിനിമ നിര്‍മിക്കാന്‍ ഒരുങ്ങുന്നതായാണ് വാര്‍ത്തകള്‍ വന്നത്. ഇതിലാണ് സിമ്രന്‍ വിശദീകരണം കുറിച്ചത്. സ്ത്രീ എന്ന നിലയില്‍ തനിക്ക് പരിധി അറിയാം എന്നാണ് താരം കുറിച്ചത്. വ്യാജ പ്രചരണം നടത്തുന്നവര്‍ തന്നോട് മാപ്പ് പറയാനും താരം ആവശ്യപ്പെട്ടു.

ഒരു സിനിമ നിര്‍മിക്കാനായി സിമ്രന്‍ വിജയ് യെ സമീപിച്ചു എന്നാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ നിര്‍മാണ ചിലവ് നിയന്ത്രിക്കാനാവില്ലെന്നും ജീവിതവുമായി മുന്നോട്ടുപോകാനും പറഞ്ഞ് നടന്‍ മടക്കി അയക്കുകയായിരുന്നു എന്നാണ് വാര്‍ത്തകള്‍. ഇത് വലിയ ചര്‍ച്ചയായതോടെയാണ് നടി വിശദീകരണവുമായി രംഗത്തെത്തിയത്.

സിമ്രന്‍ എക്‌സില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം

ആളുകള്‍ക്ക് നിങ്ങളെ എങ്ങനെയാണ് വൈകാരികമായി മാനിപ്പുലേറ്റ് ചെയ്യുന്നതെന്നും നിങ്ങളുടെ സുഹൃത്തുക്കള്‍ അത് വലിയ കാര്യമാക്കുന്നില്ല എന്നതും നിരാശാജനകമാണ്. ഇതുവരെ, ഞാന്‍ നിശ്ശബ്ദനായിരുന്നു, പക്ഷേ ഞാന്‍ വ്യക്തമാക്കട്ടെ: ഏതെങ്കിലും വലിയ നായകന്മാര്‍ക്കൊപ്പം അണിനിരക്കാനും പ്രവര്‍ത്തിക്കാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരിക്കന്‍ ഞാന്‍ അവിടെയായിരുന്നു. അത് ഞാന്‍ ചെയ്ത് കഴിഞ്ഞു. എന്റെ ലക്ഷ്യങ്ങള്‍ ഇപ്പോള്‍ വ്യത്യസ്തമാണ്, ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് എന്റെ അതിരുകള്‍ അറിയാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വര്‍ഷങ്ങളോളം, സോഷ്യല്‍ മീഡിയയില്‍ എന്റെ പേര് തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുമ്പോള്‍, ഒന്നോ അല്ലെങ്കില്‍ മറ്റൊന്നുമായി ഞാന്‍ മിണ്ടാതിരുന്നു. എന്നാല്‍ ആത്മാഭിമാനമാണ് ആദ്യം വരുന്നത്. 'നിര്‍ത്തുക' എന്നത് ശക്തമായ ഒരു പദമാണ്, അത് ഇവിടെ ശരിയാണ്. ഈ കിംവദന്തികള്‍ക്ക് അറുതിവരുത്താന്‍ ആരും എത്തുകയോ ശ്രമങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല. എന്റെ വികാരങ്ങള്‍ ആരും ശ്രദ്ധിച്ചില്ല.

ഞാന്‍ ഒരിക്കലും എന്റെ പേര് പ്രയോജനപ്പെടുത്തിയിട്ടില്ല; ഞാന്‍ എപ്പോഴും ശരിക്ക് വേണ്ടി ഉറച്ചു നിന്നു. ഇന്‍ഡസ്ട്രിയിലെ വിവേകമുള്ള ആളുകളില്‍ നിന്നും അത് ഞാന്‍ തിരിച്ചു പ്രതീക്ഷിക്കുന്നു. തെറ്റായ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ എന്നോട് ആത്മാര്‍ത്ഥമായി മാപ്പ് പറയണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വനിതാ സംവരണ ബില്‍: ചര്‍ച്ച ഇന്ന് അവസാനിക്കും, വൈകീട്ട് വോട്ടെടുപ്പ്, നിലപാടില്‍ ഉറച്ച് പ്രതിപക്ഷം

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി‌ തർക്കം; രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിലേക്ക്, രാഹുലും ​ഖാർ​ഗെയുമായി കൂടിക്കാഴ്ച നടത്തും

കൊടും ചൂട് തുടരുന്നു, 3 ഡിഗ്രി വരെ ഉയര്‍ന്നേക്കും; 12 ജില്ലകളില്‍ മുന്നറിയിപ്പ്

'സമ്പുഷ്ട യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചു'; ഇറാനുമായി സമാധാന കരാറിലേക്ക് അടുക്കുന്നുവെന്ന് ട്രംപ്

Today's Rashi Phalam April 17 | പഠനകാര്യങ്ങളിൽ നേട്ടം, തൊഴിൽ മേഖലയിൽ പുരോഗതി

SCROLL FOR NEXT