ബ്രിട്‌നി സ്പിയേഴ്‌സും സാം അസ്ഗരിയും/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം 
Entertainment

14 മാസത്തെ ദാമ്പത്യം: ബ്രിട്‌നി സ്പിയേഴ്‌സും ഭര്‍ത്താവും വേര്‍പിരിയുന്നു

പൊരുത്തപ്പെടാനാവാത്ത വ്യത്യാസങ്ങള്‍ താരവുമായി ഉണ്ടെന്നാണ് സാം വിവാഹമോചന ഹര്‍ജിയില്‍ പറയുന്നത് 

സമകാലിക മലയാളം ഡെസ്ക്

ഗായിക ബ്രിട്‌നി സ്പിയേഴ്‌സും ഭര്‍ത്താവ് സാം അസ്ഗരിയും വേര്‍പിരിയുന്നു. വിവാഹമോചനത്തിനായി സാം കോടതിയെ സമീപിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. 14 മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. 

പൊരുത്തപ്പെടാനാവാത്ത വ്യത്യാസങ്ങള്‍ താരവുമായി ഉണ്ടെന്നാണ് സാം വിവാഹമോചന ഹര്‍ജിയില്‍ പറയുന്നത്. കൂടാതെ താരത്തില്‍ നിന്ന് സാമ്പത്തിക സഹായം വേണമെന്നും പറയുന്നുണ്ട്. ജൂലൈ 28 ന്റെ തിയതിയിട്ടാണ് സാം ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. 

2022 ജൂണ്‍ 9ന് കാലിഫോര്‍ണിയയില്‍ വച്ചാണ് ബ്രിട്‌നിയും സാമും വിവാഹിതരായത്. സലീന ഗോമസ് ഉള്‍പ്പടെ വന്‍ താരനിരയാണ് ചടങ്ങില്‍ പങ്കെടുത്തത്. നിയമപോരാട്ടത്തിലൂടെ അച്ഛനില്‍ നിന്ന് തന്റെ ജീവിതത്തിന്റേയും സ്വത്തിന്റേയും അധികാരം ബ്രിട്‌നി തിരിച്ചുപിടിച്ചിരുന്നു. ഇത് കഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷമായിരുന്നു വിവാഹം നടന്നത്. 

39-കാരിയായ ബ്രിട്നി മുമ്പ് രണ്ടുതവണ വിവാഹിതയായിട്ടുണ്ട്.2004 -ല്‍ തന്റെ ബാല്യകാല സുഹൃത്തായ ജേസണ്‍ അലക്സാണ്ടറെ ലാസ് വെഗാസില്‍ വച്ച് വിവാഹം കഴിച്ചെങ്കിലും ദമ്പതികള്‍ പെട്ടെന്ന് തന്നെ പിരിഞ്ഞു. അതേ വര്‍ഷം തന്നെ, ഡാന്‍സറും രണ്ട് കുട്ടികളുടെ പിതാവുമായി കെവിന്‍ ഫെഡര്‍ലിനെ വിവാഹം കഴിച്ചു. 2007ല്‍ ദമ്പതികള്‍ വിവാഹമോചനം നേടി. 27-കാരനായ അസ്ഗാരിയെ 2016-ല്‍ ഒരു മ്യൂസിക് വീഡിയോയുടെ സെറ്റിലായിരുന്നു ബ്രിട്നി കണ്ടുമുട്ടിയത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT