വിസ്മയ, സുരേഷ് ​ഗോപി 
Entertainment

'ആ കുട്ടിക്ക് എന്നെയൊന്നു വിളിച്ചുകൂടായിരുന്നോ, അവന്റെ കുത്തിന് പിടിച്ച് രണ്ടെണ്ണം കൊടുത്തേനേ'; സുരേഷ് ​ഗോപി

'അവന്റെ കുത്തിന് പിടിച്ച് രണ്ടെണ്ണം കൊടുത്ത് ഞാന്‍ വിളിച്ചോണ്ട് വന്നേനെ. അതിന്റെ വരും വരായ്ക ഒന്നും നോക്കാതെ'

സമകാലിക മലയാളം ഡെസ്ക്


സ്ത്രീധനത്തിന്റെ പേരിൽ വിസ്മയ അനുഭവിക്കേണ്ടിവന്ന പീഡനവും ആ പെൺകുട്ടിയുടെ മരണവുമെല്ലാം മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോൾ ഈ സംഭവത്തിൽ വൈകാരികമായി പ്രതികരിച്ചിരിക്കുകയാണ് നടനും എംപിയുമായ സുരേഷ് ​ഗോപി. വിസ്മയ തന്നെ വിളിച്ചിരുന്നെങ്കിൽ വണ്ടിയെടുത്തുപോയി അവന്റെ കുത്തിനു പിടിച്ചു രണ്ടെണ്ണം കൊടുത്തു വിളിച്ചുകൊണ്ടുവരുമെന്നായിരുന്നു താരം പറഞ്ഞത്. പെൺകുട്ടികൾ ഇത്തരത്തിൽ സഹിക്കേണ്ട കാര്യമില്ലെന്നും ടെലിവിഷൻ ചാനലിനോട് അദ്ദേഹം പ്രതികരിച്ചു. വിസ്മയയുടെ സഹോദരന്‍ വിജിത്തുമായി സുരേഷ് ​ഗോപി സംസാരിച്ചു. 

‘ഞാന്‍ വിജിത്തിനോട് ചോദിച്ചത് ആ കുട്ടിക്ക് തലേദിവസം രാത്രി ഒന്ന് എന്നെ വിളിച്ചു കൂടായിരുന്നോ. ആരൊക്കെയോ വിളിക്കുന്നു. എവിടൊന്നൊക്കെയോ നമ്പര്‍ തപ്പിയെടുത്ത്. ഇത്രയും മോശമായ സാഹചര്യമായിരുന്നെങ്കില്‍ ഒരു പക്ഷെ വണ്ടിയെടുത്ത് പോയി അവന്റെ കുത്തിന് പിടിച്ച് രണ്ടെണ്ണം കൊടുത്ത് ഞാന്‍ വിളിച്ചോണ്ട് വന്നേനെ. അതിന്റെ വരും വരായ്ക ഒന്നും നോക്കാതെ…’ സുരേഷ് ഗോപി പറഞ്ഞു. 

സ്ത്രീകള്‍ പരാതിയുമായി വരുമ്പോള്‍ പൊലീസ് എന്തു കൊണ്ട് ശക്തമായി നടപടികള്‍ സ്വീകരിക്കുന്നില്ല. ഇത്തരം സംഭവങ്ങളില്‍ പുരുഷന്‍മാര്‍ മാത്രമല്ല കുറ്റക്കാരെന്നും ആണ്‍മക്കളുടെ അമ്മാാരായാലും സഹോദരിമാരായാലും അമ്മായിമാരായാലും സ്ത്രീകളും കുറ്റക്കാരാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. സ്ത്രീധനം വാങ്ങണം എന്നതിനുപരിയായി സ്ത്രീധനം കൊടുക്കണമെന്ന വാശിയും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

ചരിത്രമെഴുതിയ ഇന്ത്യന്‍ സംഘം; ലോകകപ്പ് നേടിയ വനിതാ ടീം പ്രധാനമന്ത്രിയെ കാണും

ചിക്കന്‍ ഫ്രൈ വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം; കല്യാണ വീട്ടില്‍ കൂട്ടത്തല്ല്, വിഡിയോ

പഴം തൊണ്ടയില്‍ കുടുങ്ങി; ശ്വാസതടസം, വയോധികന് ദാരുണാന്ത്യം

'അവാര്‍ഡ് യഥാര്‍ത്ഥ കുട്ടേട്ടന് സമര്‍പ്പിക്കുന്നു; പുരസ്‌കാര നേട്ടത്തില്‍ സൗബിന്‍

SCROLL FOR NEXT