ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

വധഭീഷണിയുണ്ടെന്ന് കശ്മീർ ഫയൽസ് സംവിധായകൻ; വൈ കാറ്റഗറി സുരക്ഷ അനുവദിച്ച് ആഭ്യന്തര മന്ത്രാലയം

കങ്കണ റണാവത്തിന് ശേഷം വൈ കാറ്റഗറി സുരക്ഷ ലഭിക്കുന്ന ബോളിവുഡ് സെലിബ്രിറ്റിയായിരിക്കുകയാണ് വിവേക് അഗ്നിഹോത്രി

സമകാലിക മലയാളം ഡെസ്ക്

ശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രിയ്ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ വൈ കാറ്റഗറി സുരക്ഷ. സിആർപിഎഫ് ആകും സംവിധായകന് സുരക്ഷ ഒരുക്കുക. ഇന്ത്യയിൽ എല്ലായിടത്തും താരത്തിന് സുരക്ഷയൊരുക്കുമെന്നും ഗവൺമെന്റ് അധികൃതരെ ഉദ്ദരിച്ചുകൊണ്ട് എഎൻഐ റിപ്പോർട്ട് ചെയ്തു. 

കങ്കണയ്ക്ക് ശേഷം സുരക്ഷ ലഭിക്കുന്ന സെലിബ്രിറ്റി

കഴിഞ്ഞ ആഴ്ച ദി കശ്മിർ ഫയൽസ് എന്ന ചിത്രം റിലീസ് ചെയ്തതോടെയാണ് വിവേക് അഗ്നിഹോത്രി വാർത്തകളിൽ നിറയുന്നത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് വിവേക് രംഗത്തെത്തിയതിന് പിന്നാലെയാണ് സുരക്ഷ ഒരുക്കിയത്. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ തനിക്ക് വധഭീഷണിയും അശ്ലീല കോളുകളും വരുന്നതായി സംവിധായകൻ വ്യക്തമാക്കിയിരുന്നു. ട്വിറ്റർ അക്കൗണ്ടും അദ്ദേഹം ഡിയാക്റ്റിവേറ്റ് ചെയ്തു. കങ്കണ റണാവത്തിന് ശേഷം വൈ കാറ്റഗറി സുരക്ഷ ലഭിക്കുന്ന ബോളിവുഡ് സെലിബ്രിറ്റിയായിരിക്കുകയാണ് വിവേക് അഗ്നിഹോത്രി. 

100 കോടി ക്ലബ്ബിൽ കശ്മീർ ഫയൽസ്

കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപലായനത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് ബോക്സ് ഓഫിസിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനോടകം 95.50 കോടി രൂപയാണ് ഇന്ത്യയിൽ നിന്നു മാത്രം ചിത്രം നേടിയത്. ലോകവ്യാപകമായി ചിത്രം 106. 80 കോടിയാണ് നേടിയത്. ചിത്രത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

50 കോടിയിലേക്ക് അതിവേഗം കുതിച്ച് ഡീയസ് ഈറെ; ഞായറാഴ്ച മാത്രം നേടിയത് കോടികള്‍; കളക്ഷന്‍ റിപ്പോര്‍ട്ട്

ദാദാ സാഹെബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ്‌; മികച്ച വേഴ്സറ്റൈൽ ആക്ടർ അല്ലു അർജുൻ

'തലമുറകളെ പ്രചോദിപ്പിക്കുന്ന വിജയം... പെൺകുട്ടികളെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന നേട്ടം'; ഇന്ത്യൻ ടീമിന് അഭിനന്ദന പ്രവാഹം

വണ്‍ പ്ലസ് 15, ലാവ അഗ്നി 4...; നവംബറില്‍ നിരവധി ഫോണ്‍ ലോഞ്ചുകള്‍, വിശദാംശങ്ങൾ

SCROLL FOR NEXT