ജിയോ ബേബി, ദി ​​ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ പോസ്റ്റർ/ ഫേയ്സ്ബുക്ക് 
Entertainment

'സിനിമ ടെലിഗ്രാമിൽ കണ്ടിട്ട് പ്രൊഡ്യൂസർക്ക് കൊടുക്കാൻ പണം അയക്കുന്നവർ'; സ്നേഹം അറിയിച്ച് ജിയോ ബേബി

നീ സ്ട്രീം എന്ന ഓൺലൈനിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. 140 രൂപയ്ക്ക് സബ്സ്ക്രൈബ് ചെയ്തുവേണം ചിത്രം കാണാൻ

Author : സമകാലിക മലയാളം ഡെസ്ക്

ജിയോ ബേബി സംവിധാനം ചെയ്ത് ദി ​ഗ്രേറ്റ് ഇന്ത്യൻ കിച്ചന് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നിട്ടും ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. നീ സ്ട്രീം എന്ന ഓൺലൈനിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. 140 രൂപയ്ക്ക് സബ്സ്ക്രൈബ് ചെയ്തുവേണം ചിത്രം കാണാൻ. എന്നാൽ ടെലി​ഗ്രാമിലൂടെ ചിത്രം കണ്ട ചിലർ നിർമാതാവിന് നൽകണമെന്ന് പറഞ്ഞ് 140 രൂപ അയക്കുന്നുണ്ടെന്നാണ് ജിയോ ബേബി പറയുന്നത്. പണം നൽകുന്നതിനെക്കുറിച്ച് പറയാൻ നിരവധി കോളുകൾ വരുന്നുണ്ടെന്നും അദ്ദേഹം ഫേയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

The Great Indian Kitchen Movie ടെലിഗ്രാമിൽ കണ്ടിട്ട് 140 രൂപ പ്രൊഡ്യൂസർക്ക് തരണം എന്നു പറഞ്ഞു നിരവധി കോളുകൾ വന്നു കൊണ്ടിരിക്കുന്നു.അവർ അക്കൗണ്ടിൽ പണം ഇടുകയും ചെയ്യുന്നു.സിനിമ മനുഷ്യരെ സ്വാധീനിക്കും അല്ലേ? സ്നേഹം മനുഷ്യരേ- ജിയോ ബേബി കുറിച്ചു. 

നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അടുക്കളയിലേക്ക് ചുരുങ്ങിപ്പോകേണ്ടിവരുന്ന സ്ത്രീകളെക്കുറിച്ചാണ് ചിത്രം പറയുന്നത്. കൂടാതെ ശബരിമല സ്ത്രീ പ്രവേശനം, ആർത്തവം തുടങ്ങിയ വിഷയങ്ങളും സിനിമ ചർച്ച ചെയ്യുന്നുണ്ട്. ഇതിനോടകം നിരവധി പേരാണ് ചിത്രത്തെ പിന്തുണച്ചും സ്വന്തം അനുഭവവും വ്യക്തമാക്കിയും രം​ഗത്തെത്തിയത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം