ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

സാമന്തയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും അപകടം? ഷൂട്ടിങ്ങിനിടെ വണ്ടി ആഴമുള്ള ജലാശയത്തിലേക്ക് വീണു; യഥാർത്ഥത്തിൽ സംഭവിച്ചതെന്ത്? 

കശ്മീരിൽ ‘ഖുഷി’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഇവരുടെ വാഹനം അപകടത്തിൽപ്പെട്ടെന്നായിരുന്നു വാർത്ത

സമകാലിക മലയാളം ഡെസ്ക്


സിനിമാഷൂട്ടിങ്ങിനിടയിൽ തെന്നിന്ത്യൻ താരങ്ങളായ സാമന്ത റൂത്ത് പ്രഭുവിനും വിജയ് ദേവരകൊണ്ടയ്ക്കും പരിക്ക് പറ്റിയെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. കശ്മീരിൽ ‘ഖുഷി’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഇവരുടെ വാഹനം അപകടത്തിൽപ്പെട്ടെന്നായിരുന്നു വാർത്ത. എന്നാൽ ഇത് വ്യാജ വാർത്തയാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സൗത്ത് ഇന്ത്യൻ സിനിമയിൽ പിആർഒ ആയ ബിഎ രാജു. 

കശ്മീരിലെ പഹൽഗാം പ്രദേശത്ത് ഒരു സ്റ്റണ്ട് സീനിൽ അഭിനയിച്ചുകൊണ്ടിരിക്കെ ഇരുവരും സഞ്ചരിച്ച വാഹനം ആഴമുള്ള ജലാശയത്തിലേക്ക് പതിച്ച് ഇരുവർക്കും അപകടം സംഭവിച്ചുവെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. “വ്യാജ വാർത്ത മുന്നറിയിപ്പ്: വിജയ് ദേവരകൊണ്ടയ്ക്കും സാമന്തയ്ക്കും ഖുശി സിനിമയുടെ ചിത്രീകരണത്തിനിടെ പരുക്കേറ്റതായി വന്ന വാർത്തകൾ സത്യമല്ല. കശ്മീരിൽ 30 ദിവസത്തെ ഷൂട്ടിംഗ് വിജയകരമായി പൂർത്തിയാക്കി ഖുശി ടീം ഇന്നലെ ഹൈദരാബാദിലേക്ക് മടങ്ങി. വ്യാജ വാർത്തകൾ വിശ്വസിക്കരുത്,” ബിഎ രാജു ട്വീറ്റ് ചെയ്യുന്നു.

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി ‘ഖുഷി’ ഈ വർഷം ഡിസംബർ 23ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ രചനയും സംവിധാനവും നിർമാണവും ശിവ നിർവാണയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT