സുവർണ ക്ഷേത്രത്തിലെത്തി വിക്കി കൗശലും രശ്മിക മന്ദാനയും ഇൻസ്റ്റ​ഗ്രാം
Entertainment

'ഇവിടെ എന്തോ ഒന്നുണ്ട്'! സുവർണ ക്ഷേത്രത്തിലെത്തി വിക്കി കൗശലും രശ്മിക മന്ദാനയും

വിക്കി തന്നെയാണ് ക്ഷേത്ര സന്ദർശനത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

വിക്കി കൗശലും രശ്മിക മന്ദാനയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഛാവ. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ താരങ്ങളും അണിയറപ്രവർത്തകരും. ഇപ്പോഴിതാ സുവർണ ക്ഷേത്രം സന്ദർശിച്ചിരിക്കുകയാണ് ഛാവ ടീം. വിക്കി തന്നെയാണ് ക്ഷേത്ര സന്ദർശനത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

'ശ്രീ ഹർമന്ദിർ സാഹിബിൽ എന്തോ ഒന്നുണ്ട്! സമാധാനം, ദൈവികത, പ്രാർഥനയുടെ ശക്തി. ഞങ്ങൾ ഛാവയെ ഈ ലോകത്തേക്ക് കൊണ്ടുവരുമ്പോൾ, ഈ പുണ്യസ്ഥലം പ്രചോദിപ്പിക്കുന്ന ശക്തിയുടെയും ഭക്തിയുടെയും ഒരു അംശമെങ്കിലും അതിൽ പ്രതിഫലിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'. - ചിത്രങ്ങൾ പങ്കുവച്ച് വിക്കി കൗശൽ കുറിച്ചു.

വിക്കിക്കൊപ്പം ചിത്രങ്ങളിൽ നടി രശ്മിക മന്ദാനയെയും കാണാം. ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രെയ്‌ലറും ശ്രദ്ധേയമായിരുന്നു. മറാത്താ യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജാവിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. സംഭാജി മഹാരാജാവിന്റെ ഭാര്യയായ മഹാറാണി യേശുഭായ് ഭോന്‍സാലയെയാണ് രശ്മിക അവതരിപ്പിക്കുന്നത്.

ഔറംഗസേബ് ആയി അക്ഷയ് ഖന്നയും ചിത്രത്തിലെത്തുന്നുണ്ട്. അശുതോഷ് റാണ, ദിവ്യ ദത്ത എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. മഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജയനാണ് ചിത്രം നിര്‍മിക്കുന്നത്. 1681 കാലഘട്ടത്തിന്റെ ചരിത്രപശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എ.ആര്‍. റഹ്മാനാണ്. ഫെബ്രുവരി 14-നാണ് ചിത്രം തിയറ്ററുകളിലെത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT