ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'പിഷു അല്ല, അച്ഛാന്നു വിളിക്കെടാ'; മകനോട് പിഷാരടി; വിഡിയോ പങ്കുവെച്ച് മഞ്ജു വാര്യർ

താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടാണ് മഞ്ജു വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

മേഷ് പിഷാരടി സ്റ്റേജിൽ എത്തിയാൽ മതി ചിരി നിറയാൻ. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഹാസ്യതാരമാണ് അദ്ദേഹം. ഇപ്പോൾ സോഷ്യൽ മീഡിയയി‌ലും പിഷാരടി മിന്നും താരമാണ്. രസികൻ കാപ്ഷനുകളിലൂടെയാണ് അദ്ദേഹം ആരാധകരെ കയ്യിലെടുക്കുന്നത്. കൗണ്ടറുകളുടെ രാജാവായ അദ്ദേഹത്തെ മലയാളികൾ പിഷു എന്നാണ് സ്നേഹത്തോടെ വിളിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് നടി മഞ്ജു വാര്യർ പങ്കുവെച്ച പിഷുവിന്റേയും മകന്റേയും രസികൻ വിഡിയോ ആണ്. 

ഇളയ മകനെയും എടുത്തുകൊണ്ടു നിൽക്കുകയാണ് താരം. അച്ഛന്റെ പേരു പറയാൻ മകനോട് പറയുമ്പോൾ കുഞ്ഞ് പിഷു എന്നാണ് വിളിക്കുന്നത്. പിഷുവല്ല തന്നെ അച്ഛനെന്ന് വിളിക്കെടാ എന്നു പറഞ്ഞിട്ടും മകന്റെ പിഷു വിളി തുടർന്നുകൊണ്ടിരിക്കുകയാണ്. താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടാണ് മഞ്ജു വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

നല്ല ജന്മദിനം ആശംസിക്കുന്നു പിഷൂ, ഐ ലവ് യൂ എന്നാണ് മഞ്ജു വാര്യർ കുറിച്ചത്. നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ വരുന്നത്. മിമിക്രി താരമായിട്ട് കലാരം​ഗത്തേക്ക് എത്തിയതാരം പിന്നീട് നടനായി മാറി. സംവിധാനത്തിലേക്ക് കൈവച്ചിരിക്കുകയാണ് പിഷാരടി ഇപ്പോൾ. പഞ്ചവർണതത്തയ്ക്ക് ശേഷം മമ്മൂട്ടി നായകനാക്കി ​ഗാന​ഗന്ധർവൻ എന്ന സിനിമയും സംവിധാനം ചെയ്തു. നോ വേ ഔട്ടെന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കുകയാണ്  അദ്ദേഹം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT